UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടിണിപ്പാവങ്ങളുടെ പണം നേതാക്കളുടെ മക്കള്‍ ഡാന്‍സ് ബാറില്‍ വാരിവിതറുന്നു: കോടിയേരിക്കെതിരെ ബിന്ദു കൃഷ്ണ

മകനെതിരായ ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മൗനം വെടിയണമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ പി പ്രകാശ് ബാബു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സിപിഎമ്മിനും കോടിയേരിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാക്കള്‍. കേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ അധ്വാനിച്ച് സമ്പാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് നേതാക്കളുടെ മക്കള്‍ ഡാന്‍സ് ബാറില്‍ വാരിവിതറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദുവിന്റെ പ്രതികരണം.

നോട്ടുകള്‍ തനിക്ക് നേരെ വാരി വിതറിയാണ് ബിനോയ് പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. കഴിഞ്ഞ വര്‍ഷം ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് പരാതി ഒഴിവാക്കിയത് സര്‍ക്കാരാണ്. തട്ടിപ്പും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അവര്‍ ആരോപിക്കുന്നു. ബിന്ദു കൃഷ്ണയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം.

“സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ തെളിവുകള്‍ നിരത്തിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. നോട്ടുകള്‍ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണി പാവങ്ങള്‍ അധ്വാനിച്ച് സമ്പാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നത്.

കഴിഞ്ഞ വര്‍ഷം ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി വന്നപ്പോള്‍ സംരക്ഷിച്ചത് സംസ്ഥാന സര്‍ക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. തട്ടിപ്പ് നടത്തുന്ന സംസ്ഥാന മന്ത്രിസഭയിലുള്ള മന്ത്രിമാര്‍, എംഎല്‍എ മാര്‍, പാര്‍ട്ടി സെക്രട്ടറി, അവരുടെ മക്കള്‍, ബന്ധുക്കള്‍ എന്നിവരെയൊക്കെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത്.

ഇത് ലജ്ജാകരമാണ്. സ്ത്രീ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും പേരില്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് സുരക്ഷ ഒരുക്കുകയാണ്”.

ഇതിനിടെ മകനെതിരായ ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മൗനം വെടിയണമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ പി പ്രകാശ് ബാബു ആവശ്യപ്പെട്ടു. വലിയ ഗൗരവമുള്ള വിഷയമാണ് ഉയര്‍ന്നുവന്നത്. കോടിയേരിയുടെ മക്കള്‍ മുമ്പും പല വിവാദത്തിലും പെട്ടപ്പോഴും അവരെ സംരക്ഷിക്കാനെത്തിയത് സിപിഎമ്മാണ്. അതുകൊണ്ട് വിഷയത്തില്‍ സിപിഎം മറുപടി പറയാന്‍ ബാധ്യസ്ഥകാണെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടി.

പീഡന വീരന്മാരുടെ പാര്‍ട്ടിയായി ഡിവൈഎഫ്‌ഐ മാറിയെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ പ്രകാശ് ബാബു ആരോപിച്ചു. പാര്‍ട്ടി ഓഫീസില്‍ വച്ച് എംഎല്‍എയുടെ പീഡനത്തിന് ഇരയായ വനിതാ നേതാവിനെ സംരക്ഷിക്കുന്നതിന് പകരം അവരെ പുകച്ചുചാടിക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. ഡിവൈഎഫ്‌ഐ ഇരയോടൊപ്പമാണോ വേട്ടക്കാരനോടൊപ്പമാണോയെന്ന് വ്യക്തമാക്കണം. കേരളത്തിലെ നേതൃത്വം പെണ്‍വാണിഭ പീഡന വീരന്മാരുടെയും കഞ്ചാവ് കടത്തുകാരുടെയും കുഴലൂത്തുകാരായി മാറിയെന്നും അതുകൊണ്ട് ഡിവൈഎഫ്‌ഐ പിരിച്ചുവിടണമെന്നും പ്രകാശ് ബാബു അറിയിച്ചു.

read more:ബന്ധത്തിന് തെളിവുകളുണ്ട്, ഏത് അന്വേഷണവും നേരിടും; ബിനോയ് കോടിയേരിക്കെതിരായ പരാതിയിലുറച്ച് യുവതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍