UPDATES

ട്രെന്‍ഡിങ്ങ്

മുഖ്യമന്ത്രിക്ക് വീണ്ടും ജാതി അവഹേളനം, ‘ചോ….ന്‍’ എന്നാക്ഷേപിച്ച് ബിജെപി നേതാവ്

ശബരിമല യുവതീ പ്രവേശനത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട നാമജപ പ്രതിഷേധത്തിനിടെ ഒരു വീട്ടമ്മയും പിണറായി വിജയനെ ഇതേ വാക്കുകള്‍ ഉപയോഗിച്ച് ജാതിപരമായി അധിക്ഷേപിച്ചിരുന്നു

മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ബിജെപി പ്രാദേശിക നേതാവിനെതിരെ സൈബര്‍ സെല്ലില്‍ കേസ്. പള്ളുരുത്തി സ്വദേശി നിബു രാജ് പള്ളുരുത്തി ആണ് മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്. അരൂര്‍ സ്വദേശി കെ.ബി ബിബിന്‍ ആണ് നിബുവിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

കൊച്ചി സൈബര്‍ സെല്ലിന് ഇ-മെയില്‍ വഴി അയച്ച പരാതി അവര്‍ ആലപ്പുഴ സെല്ലിന് കൈമാറി. ഫേസ്ബുക്ക് വഴിയാണ് നിബുവിന്റെ അധിക്ഷേപം. മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് ജാതി പറഞ്ഞാണ് ആക്ഷേപം. “ഇത് എന്തോന്ന് ആദരവ്. ആ ചോ.. മോന്റെ മോന്ത അടിച്ച് പറിക്ക് അമ്മച്ചി” എന്നാണ് ഇയാള്‍ പറയുന്നത്. ഇത് ജാതി അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെയും നിബു മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട നാമജപ പ്രതിഷേധത്തിനിടെ ഒരു വീട്ടമ്മയും പിണറായി വിജയനെ ഇതേ വാക്കുകള്‍ ഉപയോഗിച്ച് ജാതിപരമായി അധിക്ഷേപിച്ചിരുന്നു. ‘ആ ചോ.. മോന്റെ മോന്തയടിച്ച് പറിക്കണം’ എന്ന് പറഞ്ഞ സ്ത്രീ പോലീസ് കേസായതോടെ മാപ്പ് പറഞ്ഞ് കേസില്‍ നിന്നും തലയൂരുകയും ചെയ്തു.

ഇയാളുടെ ഒട്ടുമിക്ക പോസ്റ്റുകളിലും തീവ്രവര്‍ഗ്ഗീയത നിറഞ്ഞതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ കമന്റുകളുണ്ട്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന സന്ദേശം ഷെയര്‍ ചെയ്ത പോസ്റ്റിന് താഴെ ‘കാശ്മീര്‍ പാകിസ്ഥാന് വിട്ടുകൊടുക്കണമെന്ന് പറയുന്നവരാരും ഇന്ത്യക്കാരല്ല, അവരുടെ തലയറുത്തെടുത്ത് കാശ്മീരില്‍ വയ്ക്കണം’ എന്നാണ് ഇയാള്‍ പറയുന്നത്. നാഗാലാന്‍ഡില്‍ വെടിവയ്പ്പുണ്ടാകുന്നില്ലെന്നും കാശ്മീരില്‍ വെടിവയ്പ്പുണ്ടാകുന്നത് അവിടെ മുസ്ലിങ്ങള്‍ ഉള്ളതിനാലാണെന്നുമാണ് നിബുവിന്റെ മറ്റൊരു കണ്ടെത്തല്‍. അതേസമയം മുഖ്യമന്ത്രിയെ ജാതി വിളിച്ച് അധിക്ഷേപിച്ച പോസ്റ്റ് ഇയാള്‍ നീക്കം ചെയ്തിട്ടുണ്ട്.

Also Read: ‘എന്നിട്ടും അവരെ സദസിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചത്’, സ്ത്രീയോട് മോശമായി പെരുമാറിയെന്ന വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് കലക്ടർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍