UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെ ഗുവേരയാണ് സിപിഎമ്മുകാരെ അക്രമികളാക്കിയതെന്നു കുമ്മനം

വിവേകാന്ദനെയും നാരായണ ഗുരുവിനെയും അയങ്കാളിയേയുമൊന്നും മാതൃകയാക്കാത്തതാണു സിപിഎമ്മിന്റെ തകര്‍ച്ചയ്ക്കു കാരണം

സിപിമ്മുകാരുടെ അക്രമണസ്വഭാവത്തിനു കാരണം ചെ ഗുവേരയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വന്തം നാടിന് വേണ്ടി ജീവിച്ചു മരിച്ച നേതാക്കന്മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറാകണം, ചെ ഗുവേരയെ മാതൃകാ പുരുഷനാക്കിയതാണ് സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണം; ജനരക്ഷാ യാത്രയ്ക്ക് കൂത്തുപറമ്പില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുമ്പോള്‍ കുമ്മനം വിമര്‍ശിച്ചു.

സ്വാമി വിവേകാനന്ദന്‍, നാരായണ ഗുരു, അയ്യന്‍കാളി എന്നിവരെ മാതൃകയാക്കാത്തതാണ് സിപിഎമ്മിന്റെ തകര്‍ച്ചക്ക് കാരണം. കേരളത്തില്‍ എമ്പാടും പ്രത്യേകിച്ചു കണ്ണൂരില്‍ ചെങ്കൊടിയില്‍ ചെ ഗുവേരയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. എന്നാല്‍ ചെ ഇന്ത്യയില്‍ വന്നപ്പോള്‍ സി പി ജോഷി അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വീകരിക്കാന്‍ പോയില്ല. കാരണം അവര്‍ക്ക് ചെയുടെ യഥാര്‍ത്ഥ ചരിത്രം നന്നായി അറിയാമായിരുന്നു. ഗോഡ്‌സെയുടെ നേതാവായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ ലോകസഭയില്‍ എത്തിച്ചത് അന്നത്തെ സിപിഐ ആയിരുന്നുവെന്ന കാര്യം പിണറായി മറക്കരുത്. സിപിഐയില്‍ ചേരുന്നതിന് തൊട്ടു മുന്‍പ് വരെ അദ്ദേഹം ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനായിരുന്നു. ഇക്കാര്യം മറച്ചു വെച്ച് ആര്‍ എസ് എസിനെ പഴി പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരളത്തിന്റെ വൈവിധ്യം നിലനിര്‍ത്താനാണ് ബിജെപി യാത്ര നടത്തുന്നത്. ഒരു കൊടിയും, ഒരു പാര്‍ട്ടിയും മതിയെന്ന സിപിഎം നിലപാട് അംഗീകരിക്കാന്‍ ആവില്ല. ഏറ്റുമുട്ടലും സംഘട്ടനവും ഹരമാക്കിയ സിപിഎം അതില്‍ നിന്ന് പിന്മാറണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍