UPDATES

ട്രെന്‍ഡിങ്ങ്

മരട് ഫ്‌ളാറ്റ്: സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു; സര്‍വകക്ഷി യോഗം വിളിച്ചു

വിവിധ പാര്‍ട്ടികളുടെ കൂടി അഭിപ്രായം അറിഞ്ഞ് പ്രശ്‌നത്തില്‍ തുടര്‍ നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു. 17ന് വൈകീട്ട് 3.30ന് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് ഒഴിയാനായി നഗരസഭ നല്‍കിയ സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്.

വിവിധ പാര്‍ട്ടികളുടെ കൂടി അഭിപ്രായം അറിഞ്ഞ് പ്രശ്‌നത്തില്‍ തുടര്‍ നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും ആവശ്യപ്പെട്ടിരുന്നു. ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെയാണ് സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാരും തീരുമാനിച്ചത്.

ഈമാസം 20നകം ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റുകളിലെ താമസക്കാരോട് അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നായിരുന്നു മരട് നഗരസഭ നോട്ടീസ് നല്‍കിയത്. എന്നാല്‍, ഒഴിയില്ലെന്നാണ് ഫ്‌ളാറ്റ് ഉടമകളുടെ നിലപാട്. ഇതിനിടെ, മരട് ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് അറിയിച്ചുകൊണ്ട് മരട് നഗരസഭയ്ക്ക് ഫ്‌ളാറ്റ് നിര്‍മാതാക്കളായ ആല്‍ഫാ വെന്‍ച്വേഴ്‌സ് കത്ത് നല്‍കി.

ഒഴിപ്പിക്കലിനെതിരായി താമസക്കാര്‍ ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ റിലേ സത്യാഗ്രഹം തുടങ്ങിയിട്ടുണ്ട്. കെട്ടിടം നിര്‍മ്മാതാക്കള്‍ കയ്യൊഴിഞ്ഞാലും ഫ്‌ളാറ്റുകള്‍ വിട്ടുപോകില്ലെന്ന നിലപാടിലാണ് ഇവര്‍. അതേസമയം, ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി ഇന്നും രാഷ്ട്രീയ നേതാക്കള്‍ എത്തുന്നുണ്ട്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി അടക്കമുള്ളവരാണ് ഇന്ന് എത്തിയത്. കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്ത് നാളെ ഫ്‌ളാറ്റ് ഉടമകള്‍ ഹൈക്കോടതിയിയെയും സമീപിക്കും.

also read:‘ചിലര് ഫണ്ട് റോഡുണ്ടാക്കാന്‍ കൊടുത്തപ്പോള്‍ ഞാനത് സ്കൂളിന് നൽകി’; നടക്കാവ് സ്കൂൾ രാജ്യത്തെ മികച്ച രണ്ടാമത്തെ സര്‍ക്കാര്‍ സ്‌കൂളാകുമ്പോള്‍ എംഎല്‍എ പ്രദീപ്‌ കുമാറും പ്രിസം പദ്ധതിയുമാണ്‌ വിജയശില്‍പ്പികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍