UPDATES

16 സീറ്റുകളിലും സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: പൊന്നാനിയില്‍ അന്‍വര്‍ തന്നെ

ഡല്‍ഹിയില്‍ ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ ഇടതുപക്ഷത്തിന്റെ ജയം അനിവാര്യമാണെന്ന് കോടിയേരി

പതിനാറ് മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയിലും ഇടുക്കിയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മറ്റ് പതിനാല് മണ്ഡലങ്ങളിലും പാര്‍ട്ടി ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. ഇന്ന് രാവിലെ വരെയുണ്ടായിരുന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് പൊന്നാനിയില്‍ പി വി അന്‍വര്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജും സ്ഥാനാര്‍ത്ഥികളാകും. എകെജി സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും താഴെ:

കാസറഗോഡ്- കെ പി സതീഷ് ചന്ദ്രന്‍, കണ്ണൂര്‍- പികെ ശ്രീമതി,വടകര- പി ജയരാജന്‍, കോഴിക്കോട്- എ. പ്രദീപ് കുമാര്‍, മലപ്പുറം- വിപി സാനു (എസ്എഫ്‌ഐ), ആലത്തൂര്‍- പികെ ബിജു, പാലക്കാട്- എംബി രാജേഷ്, ചാലക്കുടി- ഇന്നസെന്റ്, എറണാകുളം- പി രാജീവ്, കോട്ടയം- വിഎന്‍ വാസവന്‍, ആലപ്പുഴ- അഡ്വ.എ.എം.ആരിഫ്,പത്തനംതിട്ട- വീണാ ജോര്‍ജ്,
കൊല്ലം- കെഎന്‍ ബാലഗോപാല്‍, ആറ്റിങ്ങല്‍ ഡോ. എ സമ്പത്ത്. ഇടുക്കിയിലും പൊന്നാനിയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍
ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്,പൊന്നാനിയില്‍ പിവി അന്‍വര്‍. നാല് എംഎല്‍എമാരെയാണ് സിപിഎം ഇക്കുറി മത്സരത്തിനിറക്കുന്നത്. കോഴിക്കോട് മത്സരിക്കുന്ന എ. പ്രദീപ് കുമാര്‍, ആലപ്പുഴയില്‍ മത്സരിക്കുന്ന എ എം ആരിഫ്, പത്തനംതിട്ടയില്‍ മത്സരിക്കുന്ന വീണ ജോര്‍ജ്ജ്, പൊന്നാനിയില്‍ പി വി അന്‍വര്‍ എന്നിവരാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ഇടത് എംഎല്‍എമാര്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് ആദ്യമായല്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുന്‍കാലങ്ങളിലും എംഎല്‍എമാര്‍ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എയായ എംഎ ബേബി മത്സരിച്ചിട്ടുണ്ട്. 2009-ല്‍ യുഡിഎഫ് നാല് എംഎല്‍എമാരെ മത്സരിപ്പിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം വളരെ പ്രധാനമാണെന്ന് കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിന്റെ അംഗബലം പാര്‍ലമെന്റില്‍ വര്‍ധിക്കണം. ദേശീയരാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ഇടതുപക്ഷത്തിന്റെ ശക്തി കൂട്ടണം. ഡല്‍ഹിയില്‍ ഒരു മതേതര സര്‍ക്കാര്‍ വരുന്നതിന് അത് അത്യാവശ്യമാണ്. അതിന് ഇടതുപക്ഷത്തിന് പരമാവധി സീറ്റുകള്‍ ലഭിക്കണം. യുഡിഎഫിന് ഒരു സീറ്റ് മാത്രം ലഭിച്ച 2004-ല്‍ ബിജെപിയെ താഴെയിറക്കി ഒരു മതേതര സര്‍ക്കാരിനെ കൊണ്ടു വരാന്‍ സാധിച്ചത് ഇടതുപക്ഷത്തിന് ശക്തമായ സാന്നിധ്യം പാര്‍ലമെന്റില്‍ ഉണ്ടായിരുന്നതുകൊണ്ടായിരുന്നുവെന്നും കോടിയേരി അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍