UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിധി നിര്‍ണയത്തിന് വന്നത് കവിയായല്ലെന്ന് ദീപ നിശാന്ത്

വിധി നിര്‍ണയത്തിന് ശേഷം പോലീസ് വാഹനത്തിലാണ് ദീപ നിശാന്ത് മടങ്ങിയത്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധി നിര്‍ണയത്തിന് വന്നത് കവിയായല്ലെന്ന് ദീപ നിശാന്ത്. കവിത വിവാദവുമായി ഇതിനെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഒരു അച്ചടക്ക നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരും പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല.

മലയാളം ഉപന്യാസ മത്സരത്തില്‍ ദീപ നിശാന്ത് വിധി കര്‍ത്താവായി എത്തിയതിനെതിരെ പ്രതിപക്ഷ യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവര്‍ത്തകരാണ് ദീപയ്‌ക്കെതിരെ രംഗത്തെത്തിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു വനിതാ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. ദീപ നിശാന്തിനെ വിധി കര്‍ത്താവാക്കിയതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വിധി നിര്‍ണയത്തിന് ശേഷം പോലീസ് വാഹനത്തിലാണ് ദീപ നിശാന്ത് മടങ്ങിയത്. എന്നാല്‍ കവിതാ മോഷണ വിവാദത്തിന് മുമ്പാണ് ദീപയെ വിധികര്‍ത്താവായി നിശ്ചയിച്ചതെന്ന് ഡിപിഐ അറിയിച്ചു. ദീപ നിശാന്തിനെ ഒഴിവാക്കില്ലേന്നും സംഘാടകര്‍ അറിയിച്ചു.

വിധികര്‍ത്താവായി ദീപ നിശാന്ത്; കലോത്സവ വേദിയില്‍ പ്രതിഷേധം

കവിത നിങ്ങള്‍ക്ക് മോഷ്ടിക്കാന്‍ കഴിഞ്ഞേക്കാം; രണ്ടു പതിറ്റാണ്ടായി എസ്. കലേഷ്‌ എന്ന കവി ഇവിടെയുണ്ട്…

എസ് കലേഷിനെ കുറ്റവാളിയെ പോലെ നിര്‍ത്തിയതിന് ആരാണ് സമാധാനം പറയുക? കവിത മോഷണ വിവാദത്തിന്റെ പിന്നില്‍ നടന്നത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍