UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിമാസം 40,000 രൂപ ലഭിക്കാന്‍ അമ്മ മകളെ സെക്‌സ് റാക്കറ്റിന് വിറ്റു; കുടുങ്ങിയത് വന്‍ മീനുകള്‍

കുട്ടിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് പോലീസ് വന്‍സംഘത്തെ പിടികൂടിയത്‌

ഹിമാചല്‍ പ്രദേശിലെ പ്രശസ്ത പര്‍വത പ്രദേശമായ മണാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വന്‍ സെക്‌സ് റാക്കറ്റിനെ 16കാരിയുടെ സഹായത്തോടെ പോലീസ് വയിലാക്കി. എല്ലാ മാസവും 40,000 രൂപ നല്‍കാമെന്ന വ്യവസ്ഥയില്‍ അമ്മ മകളെ ഈ സംഘത്തിന് വില്‍ക്കുകയായിരുന്നെന്നും പോലീസ് കണ്ടെത്തി.

ഒരുമാസം മുമ്പ് രണ്ട് ഇടനിലക്കാരാണ് പെണ്‍കുട്ടിയെ മണാലിയില്‍ എത്തിച്ചത്. എന്നാല്‍ ഒരു ഇടപാടുകാരനെ കാണാന്‍ പോകുന്നതിനിടെയില്‍ കുട്ടി രക്ഷപ്പെടുകയായിരുന്നു. ഒരു സ്വകാര്യ ആശുപത്രിയില്‍ അഭയം തേടിയ കുട്ടി അവിടുത്തെ ജീവനക്കാരുടെ സഹായത്തോടെ ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും അവരിലൂടെ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

കുട്ടി നല്‍കിയ വിവരങ്ങള്‍ ഈ സംഘത്തെ മണാലിയില്‍ നിന്നു തന്നെ പിടികൂടാന്‍ തങ്ങളെ സഹായിച്ചതായി കുള്ളു പോലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി അറിയിച്ചു. പഞ്ചാബിലെ സിരാക്പുരില്‍ നിന്നുള്ളവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഐപിസി 376, പോക്‌സോയുടെ വിവിധ വകുപ്പുകള്‍, അനാശാസ്യം എന്നിങ്ങനെയാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അതേസമയം കുട്ടിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് വേറെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മണാലിയില്‍ ലൈംഗിക കച്ചവടത്തിലേക്ക് തള്ളിയിടപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒരുമാസം മുമ്പ് ഈ കുട്ടിക്കൊപ്പം തന്നെയാണ് അവരെയും മണാലിയില്‍ എത്തിച്ചിരിക്കുന്നത്. സെക്‌സ് റാക്കറ്റിന് ഡല്‍ഹിയിലും വേരുകളുള്ളതായാണ് പോലീസിന്റെ സംശയം.

വേനല്‍ക്കാലമായ വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെയെത്തുന്ന മണാലിയില്‍ ഇടനിലക്കാര്‍ വഴി വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ ലൈംഗിക തൊഴിലിനായി ഇവിടെയെത്തിക്കാറുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍