UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൃതദേഹം ലിഗയുടേത് തന്നെ: ഡിഎന്‍എ ഫലം പുറത്തുവന്നു

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ലിഗയുടെ മരണകാരണം കൂടി വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം

തിരുവല്ലത്ത് ചെന്തിലാക്കരിയ്ക്കടുത്തുള്ള കണ്ടല്‍ക്കാട്ടില്‍ നിന്നും ലഭിച്ച മൃതദേഹം കോവളത്ത് കാണാതായ അയര്‍ലന്‍ഡ് സ്വദേശി ലിഗ സ്‌ക്രോമേന്റേത് തന്നെയാണെന്ന് വ്യക്തമായി. ഇന്ന് രാവിലെ പുറത്തുവന്ന ഡിഎന്‍എ പരിശോധന ഫലത്തിലാണ് ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്.

മൃതദേഹത്തില്‍ നിന്നും ലഭിച്ച വസ്ത്രങ്ങളും സമീപത്തു നിന്നും ലഭിച്ച വിദേശ നിര്‍മ്മിത സിഗരറ്റും മുടിയും വച്ച് മരിച്ചത് ലിഗ തന്നെയാണെന്ന് സഹോദരിയും ഭര്‍ത്താവും സ്ഥിരീകരിച്ചിരുന്നു. കൂടാതെ ലിഗയെ കോവളത്ത് കൊണ്ടുപോയി വിട്ട ഓട്ടോഡ്രൈവര്‍ ഷാജിയും ഇത് സ്ഥിരീകരിച്ചിരുന്നു.

സഹോദരി ഇലീസിന്റെ ഡിഎന്‍എയുമായി താരതമ്യം ചെയ്താണ് മരിച്ചത് ലിഗയാണെന്ന് ഉറപ്പാക്കിയത്. പരിശോധനാഫലം ഇന്നുതന്നെ കോടതി വഴി പോലീസിന് കൈമാറും. ഇന്ന് പുറത്തുവരുമെന്ന് കരുതുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ലിഗയുടെ മരണകാരണം കൂടി വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

രാഷ്ട്രീയക്കാരുടെ സംസാരങ്ങളില്‍ മുതലെടുപ്പ് വ്യക്തമാണെന്ന് ലിഗയുടെ സഹോദരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍