UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒളിച്ചോട്ടം പൊലീസ് സ്‌റ്റേഷനില്‍ അവസാനിച്ചപ്പോള്‍ കാമുകീകാമുകന്മാര്‍ കുടുക്കിയത് പ്രണയം പൂവണിയാന്‍ കൂടെ നിന്ന സുഹൃത്തിനെ

കൊല്ലം അഞ്ചാലുംമൂടുകാരനായ 22 കാരനാണ് ഇങ്ങനെയൊരു അബദ്ധം പിണഞ്ഞത്

ആത്മാര്‍ത്ഥ സുഹൃത്തിന്റെ പ്രണയം പൂവണിഞ്ഞു കാണാനാണ് ശ്രമിച്ചത്. പക്ഷേ, കാമുകി-കാമുകന്മാര്‍ ഒറ്റുകൊടുത്തപ്പോള്‍ പൊലീസിനു മുന്നില്‍ കുടുങ്ങി! കൊല്ലം അഞ്ചാലുംമൂടുകാരനായ 22 കാരനാണ് ഇങ്ങനെയൊരു അബദ്ധം പിണഞ്ഞത്. ഇയാളുടെ സുഹൃത്തായ 18 കാരന്റെ കൂടി ജീവിക്കാന്‍ വേണ്ടിയാണ് 19 കാരിയായ കാമുകി വീടുവിട്ട് പോന്നത്. കാമുകന് വിവാഹപ്രായം ആകാത്തതിനാല്‍ പെണ്‍കുട്ടിയെ തത്കാലം തന്റെ വീട്ടില്‍ താമസിപ്പിക്കാന്‍ സുഹൃത്ത് തയ്യാറായി. അതിനു പിന്നില്‍ ഒരു തന്ത്രവും ഉണ്ടായിരുന്നു. ആ തന്ത്രമാണ് സുഹൃത്തിനെ തിരിച്ചടിച്ചത്.

പെണ്‍കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും സുഹൃത്തുക്കളുടെ വീടുകളില്‍ പരിശോധന നടത്തിയും പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാഴ്ച്ചയ്ക്കു ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

പക്ഷേ, പൊലീസ് പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോരുമ്പോള്‍ ‘കാമുകന്‍’ എന്നു കരുതി കസ്റ്റഡിയില്‍ എടുത്തത് സുഹൃത്തിനെയായിരുന്നു. ഇതാണ് മൂന്നുപേരും പ്ലാന്‍ ചെയ്ത തന്ത്രവും. പൊലീസ് പിടികൂടുകയാണെങ്കില്‍ പെണ്‍കുട്ടി, താന്‍ ഇറങ്ങി വന്നത് 22 കാരന്റെ കൂടെയാണെന്നു പറയണം. പ്ലാന്‍ ആദ്യം വര്‍ക് ഔട്ട് ആയെങ്കിലും സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊളിഞ്ഞു. പൊളിഞ്ഞപ്പോള്‍ പണി കിട്ടിയത് സുഹൃത്തിനും. ഇതാണ് തന്റെ കാമുകനെന്ന് 22 കാരനെ ചൂണ്ടി പെണ്‍കുട്ടി പറഞ്ഞപ്പോള്‍, എങ്കില്‍ നിങ്ങളുടെ വിവാഹം നടത്തി തരാമെന്നു പൊലീസും. അത് കേട്ട് ഞെട്ടിയത് 22 കാരന്‍. പെണ്‍കുട്ടിയാണെങ്കില്‍ കരച്ചിലും. കാര്യങ്ങള്‍ എല്ലാം പെണ്‍കുട്ടി തുറന്നു പറഞ്ഞു. പക്ഷേ, ഇവര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു യഥാര്‍ത്ഥ കാമുകന്‍, തന്റെ പ്രണയസാക്ഷാത്കാരത്തിനായി ഒപ്പം നിന്ന സുഹൃത്തിനെ അവിടെ ഒറ്റി! തന്റെ കൂടെയാണ് പെണ്‍കുട്ടി വന്നതെന്നു പറയാന്‍ കൂട്ടാക്കിയില്ല. സത്യം പുറത്തു വന്നില്ലെങ്കില്‍ താന്‍ കുടുങ്ങുമെന്നു മനസിലാക്കിയ സുഹൃത്ത് നില്‍ക്കുന്നത് പൊലീസ് സ്റ്റേഷനില്‍ ആണെന്നതൊക്കെ മറന്നു തന്നെ ചതിച്ചവനെ ഉഗ്രന്‍ തെറി വിളിച്ചു. ഇതോടെ യഥാര്‍ത്ഥ പ്രതി കുറ്റം സമ്മതിച്ചു.

ഇത്രയൊക്കെ സംഭവിച്ചെങ്കിലും ശുഭപര്യവാസനമായിരുന്നു ആ പ്രണയകഥ. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി വിട്ടുകാര്‍ക്കൊപ്പം പോകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് എഴുതി നല്‍കിയി. പക്ഷേ, കോടതിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കാമുനൊപ്പം പോയി. വീണ്ടുമൊരു ഒളിച്ചോട്ടമല്ല, സ്വന്തം വീട്ടുകാരുടെ സമ്മതത്തോടെ തന്നെ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍