UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാസിയാബാദില്‍ ഹോളി ആഘോഷങ്ങള്‍ക്കിടെ ദമ്പതികളുടെ നഗ്നമായ മൃതദേഹങ്ങള്‍ ബാത്‌റൂമില്‍

ബാത്‌റൂമിലെ ഏതെങ്കിലും ഉപകരണത്തില്‍ നിന്നും വൈദ്യുതാഘാതമേറ്റതിന്റെയോ വിഷവാതകം പുറത്തുവന്നതിന്റെയും യാതൊരു സൂചനകളുമില്ല

ഹോളി ആഘോഷങ്ങള്‍ നടന്ന വെള്ളിയാഴ്ച രാത്രിയില്‍ ദമ്പതികളുടെ നഗ്നമായ മൃതദേഹങ്ങള്‍ കണ്ടെത്തി. ഗാസിയാബാദിന് സമീപം ഇന്ദിരപുരത്തെ ഇവരുടെ ഫ്‌ളാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നീരജ് സിന്‍ഘാനിയ(37), ഭാര്യ രുചി(35) എന്നിവരാണ് മരിച്ചത്.

അതേസമയം മരണകാരണം കണ്ടെത്താനായിട്ടില്ലെന്നും മൃതദേഹങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ ടെലികോം പ്രശ്‌ന പരിഹാരങ്ങള്‍ നല്‍കുന്ന ഒരു പ്രമുഖ കമ്പനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ് നീരജ്. രുചിയും നോയ്ഡയിലെ ഒരു കമ്പനിയിലെ പ്രൊഫഷണല്‍ ആണ്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും കൃത്യമായ മരണ കാരണം കണ്ടെത്താന്‍ സാധിക്കാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. ബാത്‌റൂമില്‍ ഇരുവരും നഗ്നരായ അവസ്ഥയിലായിരുന്നു. അതേസമയം ബാത്‌റൂമിലെ ഏതെങ്കിലും ഉപകരണത്തില്‍ നിന്നും വൈദ്യുതാഘാതമേറ്റതിന്റെയോ വിഷവാതകം പുറത്തുവന്നതിന്റെയും യാതൊരു സൂചനകളുമില്ല. രണ്ടുപേരില്‍ ഒരാള്‍ പോലും രക്ഷപ്പെടാത്തതും മരണത്തിന് മുമ്പ് ഒച്ചയൊന്നും ഉയര്‍ത്താതിരുന്നതും വിചിത്രമാണെന്ന് ഇന്ദിരപുരം സര്‍ക്കിള്‍ ഓഫീസര്‍ ഡോ. രാകേഷ് കുമാര്‍ മിഷ്ര്‍ അറിയിച്ചു.

കുടുംബത്തിലെ മറ്റ് അംഗങ്ങളും മരിച്ചവരും അന്നേദിവസം കെട്ടിടത്തിന്റെ ടെറസില്‍ ഒത്തുകൂടി ഹോളി ആഘോഷിച്ചിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് ഇവര്‍ പിരിഞ്ഞത്. മറ്റ് കുടുംബാംഗങ്ങള്‍ വീടിന്റെ ഹാളില്‍ തന്നെയുണ്ടായിരുന്നെങ്കിലും നീരജിന്റെയും രുചിയുടെയും മുറിയുടെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ടിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി മറ്റുള്ളവര്‍ ഇവരെ ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും തുറന്നില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മതദേഹങ്ങള്‍ നഗ്നമായ നിലയില്‍ ബാത്‌റൂമില്‍ കണ്ടെത്തിയത്.

ബാത്‌റൂമിന്റെ വാതിലും അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. രണ്ട് വാതിലുകളും തകര്‍ത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 2010ല്‍ പ്രണയബന്ധത്തിലൂടെയാണ് നീരജും രുചിയും വിവാഹിതരായത് ഇവര്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍