UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിസ്‌കറ്റ് വാങ്ങാന്‍ പോയ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചു

കുട്ടിയുടെ തലയിലും മുഖത്തും കഴുത്തിലും നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാര്‍

ഒഡിഷയിലെ കട്ടക്കില്‍ ബിസ്‌കറ്റ് വാങ്ങാനായി വീട്ടില്‍ നിന്നും പോയ ആറു വയസ്സുകാരിയെ സ്‌കൂള്‍ പരിസരത്ത് വച്ച് ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടിയെ കട്ടക്കിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ 25കാരന്‍ അറസ്റ്റിലായി.

കട്ടക്കിലെ ജഗന്നാഥ്പുര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയതിന് പിന്നീലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഏറെ നേരമായിട്ടും കുട്ടി തിരികെയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ആണ് സ്‌കൂള്‍ പരിസരത്ത് അബോധാവസ്ഥയില്‍ നഗ്നയായി കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ആദ്യം ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിലേക്കും കട്ടക്ക് എസ് സി ബി മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. കുട്ടിയുടെ തലയിലും മുഖത്തും കഴുത്തിലും നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ജഗന്നാഥ്പുര്‍ സ്വദേശിയാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തു. കുട്ടിയുടെ മുത്തശ്ശന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ഡികെ മാലിക് അറിയിച്ചു. കുട്ടിയെ സന്ദര്‍ശിച്ച ഒഡിഷ ആരോഗ്യമന്ത്രി പതിമൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം കുട്ടിയ്ക്ക് ലഭിക്കുമെന്ന് ഉറപ്പുനല്‍കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍