UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിസ്റ്റര്‍ ലൂസി പുരുഷന്മാരെ പിന്‍വാതിലിലൂടെ സ്വീകരിച്ചെന്ന് വൈദികന്റെ അപവാദ പ്രചരണം; ഉപയോഗിച്ചത് മാധ്യമപ്രവര്‍ത്തകര്‍ കാണാനെത്തിയ ദൃശ്യങ്ങള്‍

സഭയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദ പ്രചരണവുമായി വൈദികന്‍. മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്ററെ കാണാന്‍ മഠത്തിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് അപവാദ പ്രചരണം.

മാനന്തവാടി രൂപതാ പിആര്‍ഒ ടീം അംഗമായ നോബിള്‍ പാറക്കല്‍ എന്ന വൈദികനാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് സിസ്റ്റര്‍ അറിയിച്ചു. ഇതിനെതിരെ പോലീസിനെ സമീപിക്കുമെന്നും സിസ്റ്റര്‍ അറിയിച്ചു. മഠത്തിന്റെ പിന്‍ഭാഗത്തു കൂടി സിസ്റ്റര്‍ പുരുഷന്മാരെ വിളിച്ചുകൊണ്ട് പോകുന്ന വീഡിയോ ആണ് ഇത്. എന്നാല്‍ ഏതാനും ദിവസങ്ങളായി മഠത്തിന്റെ മുന്‍വശത്തെ ഗെയ്റ്റ് പൂട്ടിയിട്ടിരുന്നതിനാല്‍ പിന്‍വശത്തെ ഗെയ്റ്റിലൂടെയാണ് മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്ററെ കാണാനെത്തിയിരുന്നത്.

ഇതാണ് അനാശാസ്യമെന്ന തരത്തില്‍ സഭ പ്രചരിപ്പിക്കുന്നത്. സഭയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വിവരം ലൂസി കളപ്പുര തന്നെ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും അതേക്കുറിച്ച് അന്വേഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെയെത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോഴും മഠത്തിന്റെ മുന്‍വാതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ അടുക്കള വഴിയാണ് മാധ്യമപ്രവര്‍ത്തകര്‍ അകത്തു കയറിയതും ലൂസി കളപ്പുരയെ നേരിട്ട് കണ്ട് വിവരങ്ങള്‍ തിരക്കിയതും. ഇങ്ങനെ മാധ്യമപ്രവര്‍ത്തകരായ പുരുഷന്മാര്‍ മഠത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

ഇതിനിടെ സിസ്റ്ററെ കാണാന്‍ ബന്ധുക്കള്‍ ഇന്ന് മഠത്തിലെത്തി. സിസ്റ്റര്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.

also read:പ്ലാച്ചിമടയില്‍ കൊക്കകോളയുടെ പുതിയ തന്ത്രവും പാളി; നഷ്ടപരിഹാരം നല്‍കിയ ശേഷം മതി സിഎസ്ആര്‍ ചാരിറ്റിയെന്ന് ഒറ്റക്കെട്ടായി രാഷ്ട്രീയ പാര്‍ട്ടികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍