UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിവശക്തി യോഗാ കേന്ദ്രം പ്രവര്‍ത്തകര്‍ തന്നെ ഘര്‍വാപ്‌സിക്ക് നിര്‍ബന്ധിച്ചിരുന്നതായി ഹാദിയ

വീട്ടില്‍ കഴിഞ്ഞ കാലത്ത് തന്നെ ഹിന്ദു മതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടന്നതായും ഹാദിയ

തന്നെ ഘര്‍വാപ്‌സിക്കുനിര്‍ബന്ധിച്ചിരുന്നതായി ഹാദിയ പറഞ്ഞു.  മതം മാറി തിരികെ ഹിന്ദുമതത്തിലേക്ക് തന്നെ വന്നതായി പത്രസമ്മേളനം നടത്തി പറയണമെന്നും ആവശ്യപ്പെട്ട് അവര്‍ പീഡിപ്പിച്ചതായും ഹാദിയ വെളിപ്പെടുത്തി. തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാതാപിതാക്കളെ കാണുന്നതിനേക്കാള്‍ മുമ്പെ ഷെഫിന്‍ ജഹാനെ കാണാനാണ് തനിക്ക് ആഗ്രഹമെന്ന് ഹാദിയ. സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരം ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കാന്‍ സേലത്തെ കോളേജിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും ഹാദിയ വ്യക്തമാക്കി.

പഠനം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ പുനഃപ്രവേശന നടപടികള്‍ക്ക് ഹാദിയ അപേക്ഷ നല്‍കും. മാനസികനില ശരിയല്ലെന്ന വാദത്തോട് അതുപരിശോധിക്കണമെന്ന് ഹാദിയ വ്യക്തമാക്കി. തനിക്ക് അങ്ങനെയല്ലെന്ന് പറഞ്ഞാല്‍ അതിന് എന്തുവിലയുണ്ടാകുമെന്നും അവര്‍ ചോദിച്ചു. മാതാപിതാക്കളെ കാണാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് ആദ്യം ഷെഫിനെ കാണാനാണ് ആഗ്രഹമെന്ന് അവര്‍ മറുപടി പറഞ്ഞത്. ഷെഫിന്‍ ഭര്‍ത്താവാണെന്നും അല്ലെന്നും കോടതി പറഞ്ഞിട്ടില്ല. ഭര്‍ത്താവാണെന്നാണ് താന്‍ കോടതിയില്‍ പറഞ്ഞത്. മാതാപിതാക്കളെ കാണാനും ആഗ്രഹമുണ്ട് അതിനാല്‍ തന്നെ സേലത്ത് എത്തിയ ശേഷവും അച്ഛനും അമ്മയുമായും ഫോണില്‍ സംസാരിച്ചിരുന്നു.

വീട്ടില്‍ കഴിഞ്ഞ കാലത്ത് തന്നെ ഹിന്ദു മതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടന്നതായും ഹാദിയ വെളിപ്പെടുത്തി. ഇതിനായി ശിവശക്തി യോഗ സെന്ററില്‍ നിന്നും കൗണ്‍സിലിംഗിനായി ആളുകള്‍ വന്നിരുന്നതായും ഹാദിയ അറിയിച്ചു. താന്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നുവെന്ന് അറിയിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. കൗണ്‍സിലിംഗിന്റെ പേരില്‍ മാനസികപീഡനമാണ് അവര്‍ നടത്തിയതെന്നും ഹാദിയ വ്യക്തമാക്കി.

ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന്‍ കോളേജില്‍ എത്തിയാല്‍ അതിന് അനുവദിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍