UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്‌ന ചെന്നൈയിലെത്തിയതായി സൂചന; വിവരം അറിയിച്ചിട്ടും പോലീസ് അന്വേഷിച്ചില്ലെന്ന് ആരോപണം

കാണാതായി മൂന്നാമത്തെ ദിവസമായ മാര്‍ച്ച് 2626ന്‌ അയനപുരം വെള്ളല സ്ട്രീറ്റിലെ കടയില്‍ ജസ്‌ന ഫോണ്‍ ചെയ്യാനെത്തിയതായി പോലീസില്‍ വിവരം അറിയിച്ചിട്ടും അന്വേഷിച്ചില്ലെന്ന്‌ സമീപവാസിയായ മലയാളി അലക്‌സി

പത്തനംതിട്ട റാന്നിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌ന ചെന്നൈയില്‍ എത്തിയിരുന്നതായി സൂചന ലഭിച്ചു. അതേസമയം വിവരം പോലീസില്‍ അറിയിച്ചെങ്കിലും അന്വേഷണത്തിന് അവര്‍ തയ്യാറായില്ലെന്നാണ് മലയാളിയായ ദൃക്‌സാക്ഷി പറയുന്നത്.

കാണാതായി മൂന്നാമത്തെ ദിവസമായ മാര്‍ച്ച് 26നാണ് അയനപുരം വെള്ളല സ്ട്രീറ്റിലെ കടയില്‍ ജസ്‌ന ഫോണ്‍ ചെയ്യാനെത്തിയതെന്ന് സമീപവാസിയായ മലയാളി അലക്‌സി സാക്ഷ്യപ്പെടുത്തി. കടയുടമയും ഇക്കാര്യം സ്ഥിരീകരിക്കുന്നു. മനോരമ ചാനലാണ് ഇവരുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടിരിക്കുന്നത്. വൈകുന്നേരം 7.45നും എട്ടിനും ഇടയിലാണ് പെണ്‍കുട്ടി കടയിലെത്തിയത്. താനവിടെ എത്തുമ്പോള്‍ ഫോണിന്റെ റിസീവര്‍ താഴെവയ്ക്കുകയായിരുന്നു. പെണ്‍കുട്ടി കമ്മല്‍ ഇട്ടിരുന്നില്ല, എന്നാല്‍ കണ്ണട വച്ചിരുന്നു. എന്നാല്‍ പെരിയാര്‍ നഗര്‍ അഞ്ചാം സ്ട്രീറ്റിലേക്കുള്ള വഴിയാണ് ഫോണിലൂടെ ചോദിച്ചതെന്ന് കടക്കാരന്‍ പറയുന്നു.

പിറ്റേന്ന് വാര്‍ത്ത നോക്കിയപ്പോഴാണ് ജസ്‌നയെന്ന പെണ്‍കുട്ടിയെ പത്തനംതിട്ടയില്‍ നിന്നും കാണാതായ സംഭവം അറിഞ്ഞത്. മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെ ഒരു പെണ്‍കുട്ടി വീടുവിട്ടതോര്‍ത്തപ്പോഴാണ് തലേദിവസം കണ്ട കുട്ടിയെ ഓര്‍മ്മ വന്നത്. തുടര്‍ന്ന് കടയിലെത്തി കടക്കാരനെയും ഫോട്ടോ കാണിക്കുകയും പെണ്‍കുട്ടി ജസ്‌ന തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

അന്ന് ഉച്ചയോടെ തന്നെ എരുമേലി പോലീസില്‍ വിവരം അറിയിച്ചതാണ്. കടക്കാരനും തിരിച്ചറിഞ്ഞതായി അറിയിച്ചു. താനും സുഹൃത്തുക്കളും ചേര്‍ന്ന് ആ പ്രദേശങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാര്‍ച്ച് 27ന് തന്നെ വിവരം ലഭിച്ചിട്ടും ചെന്നായില്‍ വന്ന് അന്വേഷണം നടത്താതിരുന്ന പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം പാരിതോഷികം പ്രഖ്യാപിച്ച ശേഷമാണ് ഇവര്‍ വിവരം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍