കുണ്ടമണ്‍ ദേവീക്ഷേത്രത്തിലെ രണ്ട് സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. രാത്രി രണ്ട് മണിക്ക് ആശ്രമപരിസരത്തുനിന്നും ഒരാള്‍ ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യമാണ് പോലീസിന് ലഭിച്ചത്. അടുത്തുള്ള കുണ്ടമണ്‍ ദേവീക്ഷേത്രത്തിലെ രണ്ട് സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.
പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. തിരുവനന്തുപുരം ഡിസിപി ആദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് കുണ്ടമന്‍ കടവിലെ ആശ്രമത്തില്‍ ആക്രമണമുണ്ടായത്. ആശ്രമത്തിന് പുറത്തുണ്ടായിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും തീവച്ച് നശിപ്പിച്ചു. ആശ്രമത്തിന് പുറത്ത് അക്രമികള്‍ വച്ച റീത്തില്‍ പി കെ ഷിബു എന്ന് എഴുതിയിരുന്ന റീത്ത് വച്ചിരുന്നു.
ശബരിമല യുവതീ പ്രവേശന വിധിയെ അനുകൂലിച്ച ഇദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ അക്രമത്തെ അപലപിച്ചു. സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്നാണ് സന്ദീപാനന്ദഗിരി പ്രതികരിച്ചത്.
എന്നും ഹിന്ദുത്വ തീവ്രവാദികളുടെ കണ്ണിലെ കരട്; സന്ദീപാനന്ദ ഗിരി ‘പി കെ ഷിബു’ ആയി മാറുമ്പോള്‍!
“സന്ദീപാനന്ദഗിരിയെ ചുട്ടുകൊല്ലാൻ ശ്രമം”; ഉത്തരവാദിത്വം ബിജെപിക്കെന്ന് കടകംപള്ളി സുരേന്ദ്രൻ