UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്ലാക്‌മെയ്ല്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയല്ല; പിന്നീട് വെളിപ്പെടുത്തുമെന്ന് ഉമ്മന്‍ ചാണ്ടി

തന്റെ പേര് സരിതയുടെ കത്തില്‍ ഇല്ലാതിരുന്നിട്ടും ലൈംഗിക പീഡനം ഉള്‍പ്പെടെ ചുമത്തിയത് കമ്മിഷന്റെ വീഴ്ചയാണെന്നും ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസില്‍ തന്നെ ബ്ലാക്‌മെയ്ല്‍ ചെയ്തത് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതാരാണെന്ന് പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം സോളാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചപ്പോഴാണ് തന്നെ ഒരുപാട് പേര്‍ സോളാറുമായി ബന്ധപ്പെട്ട് ബ്ലാക്‌മെയ്ല്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തിയത്. താന്‍ അതിന് നിന്നുകൊടുത്തില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഒരാളുടെ ബ്ലാക്‌മെയ്‌ലിംഗിന് മാത്രം താന്‍ വിധേയനായെന്നും അതില്‍ ഇപ്പോള്‍ ദുഃഖമുണ്ടെന്നുമാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

ഉമ്മന്‍ ചാണ്ടിയുടെ ഈ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനുള്ളിലും പുറത്തും ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. ആര്‍ ബാലകൃഷ്ണ പിള്ളയെയാണ് അദ്ദേഹം ലക്ഷ്യം വച്ചതെന്നും വാര്‍ത്ത പരന്നിരുന്നു.

സോളാര്‍ വിഷയത്തില്‍ ഏത് അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം ഇന്നും ആവര്‍ത്തിച്ചു. പരാതിക്കാരിയുടെ കത്തിന്റെ ആധികാരികത പോലും അന്വേഷണ കമ്മിഷന്‍ പരിശോധിച്ചില്ല. തന്റെ പേര് കത്തില്‍ ഇല്ലാതിരുന്നിട്ടും ലൈംഗിക പീഡനം ഉള്‍പ്പെടെ ചുമത്തിയത് കമ്മിഷന്റെ വീഴ്ചയാണെന്നും ഉമ്മന്‍ ചാണ്ടി ഇന്നും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍