UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ട് തവണ വിളിച്ചു, മമത ഫോണെടുത്തില്ല: നരേന്ദ്ര മോദി

പ്രതിപക്ഷ മഹാസഖ്യം രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നേരത്തെ പ്രധാനമന്ത്രി ആരോപിച്ചിരുന്നു

ചുഴലിക്കാറ്റുണ്ടായപ്പോള്‍ രണ്ട് തവണ വിളിച്ചിട്ടും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഫോണ്‍ എടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത ബംഗാളിലെ സാമ്പത്തിക രംഗമാകെ തകര്‍ത്തുവെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഒരു ജനതയെ ആകെ വഞ്ചിച്ച നേതാവാണ് മമതയെന്നും മോദി പറഞ്ഞു. സ്വന്തം കസേര സംരക്ഷിക്കുന്നതില്‍ മാത്രമാണ് മമതാ ബാനര്‍ജിക്ക് താല്‍പര്യമെന്നും പ്രധാനമന്ത്രി ആരോപിച്ചു.

കേന്ദ്രം വിളിച്ച കൂടിക്കാഴ്ചയും മമത ബാനര്‍ജി നിരസിച്ചു. പ്രതിപക്ഷ മഹാസഖ്യം രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നേരത്തെ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. സ്വന്തം സംസ്ഥാനത്ത് ജനാധിപത്യത്തെ തച്ചുടച്ചവരാണ് ഇപ്പോള്‍ ജനാധിപത്യം രക്ഷിക്കുന്നതിനെക്കുറിച്ച് വാചാലാകരുതെന്നാണ് പ്രതിപക്ഷ സഖ്യത്തിനും മമതാ ബാനര്‍ജിക്കുമെതിരെ മോദി ഉയര്‍ത്തിയ വിമര്‍ശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കളും മമതാ ബനര്‍ജിയും തമ്മിലുള്ള രൂക്ഷമായ വാക്‌പോരിന്റെ തുടര്‍ച്ചായാണ് മോദിയുടെ മമതാ വരുദ്ധ പരാമര്‍ശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍