UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒറ്റപ്പാലത്തു നിന്നും ഒളിച്ചോടി: തിരുവനന്തപുരം മൃഗശാലയിലെത്തി സിംഹത്തിന്റെ കൂട്ടിലേക്ക് ചാടി

ഈമാസം 18 മുതല്‍ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു

ഒറ്റപ്പാലത്തു നിന്നും മൂന്ന് ദിവസം മുമ്പ് ഒളിച്ചോടിയയാള്‍ ഇന്ന് തിരുവനന്തപുരം മൃഗശാലയിലെത്തി സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടി. അതേസമയം മൃഗശാല ജീവനക്കാര്‍ തക്കസമയത്ത് കണ്ടതിനാല്‍ ഇയാളെ രക്ഷപ്പെടുത്തി.

ഒറ്റപ്പാലം പാലപ്പുറം തോണിപ്പാടത്ത് വീട്ടില്‍ മുരുകന്‍ ആണ് സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടിയത്. ഈമാസം 18 മുതല്‍ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം മൃഗശാലയിലെത്തിയ ഇയാള്‍ സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തു ചാടുകയായിരുന്നു. അതേസമയം കൂട്ടിനുള്ളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഇയാള്‍ മൃഗശാല ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കൂടിന്റെ മറ്റൊരു ഭാഗത്തായിരുന്ന സിംഹത്തിന്റെ ശ്രദ്ധയില്‍ ഇയാള്‍ പെടാതിരുന്നതിനാലാണ് വലിയൊരു അത്യാഹിതം ഒഴിവായത്.

ഇയാളെ പിന്നീട് മ്യൂസിയം പോലീസെത്തി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം മുരുകന്‍ മദ്യപിക്കുന്ന സ്വഭാവമുള്ളയാളല്ലെന്നും മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉള്ള വ്യക്തിയാണെന്നും സംഭവമറിഞ്ഞ് തിരുവനന്തപുരത്തെത്തിയ സഹോദരന്‍ അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ ഭാര്യയും മക്കളുമുള്ള ഇയാള്‍ എന്തിനാണ് വീടുവിട്ടതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍