UPDATES

ബാലരാമപുരത്ത് മദ്യലഹരിയില്‍ കല്ലേറ്; പരിക്കേറ്റയാള്‍ മരിച്ചു

ഗുരുതരമായി പരിക്കേറ്റ കരുണാകരന്‍ രണ്ട് ദിവസമായി ചികിത്സയിലായിരുന്നു

തിരുവനന്തപുരം ബാലരാമപുരത്ത് കല്ലേറില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചായ്‌ക്കോട്ടുകോണം സ്വദേശി കരുണാകരന്‍ ആണ് മരിച്ചത്. ഞായറാഴ്ച മദ്യലഹരിയിലാണ് കല്ലേറുണ്ടായതെന്ന് ബാലരാമപുരം പോലീസ് അഴിമുഖത്തോട് പറഞ്ഞു. കല്ലേറില്‍ ഇയാളുടെ വയറിലാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ കരുണാകരന്‍ രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് മദ്യലഹരിയിലായിരുന്ന കരുണാകരന്‍ പ്രദേശത്ത് ബഹളമുണ്ടാക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അയല്‍വാസികളുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു. ഇതിനെല്ലാം ഒടുവില്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ കല്ലെടുത്ത് എറിഞ്ഞതാണ് ഗുരുതരമായ പരിക്കേല്‍ക്കാന്‍ കാരണമായതെന്ന് പോലീസ് പറയുന്നു.

ആദ്യം നെയ്യാറ്റിന്‍കരയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയ കരുണാകരന്‍ വീട്ടില്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അല്‍പ്പസമയം മുമ്പ് ഇയാളുടെ മരണം സ്ഥിരീകരിച്ചു. അയല്‍വാസികളായ പ്രവീണ്‍, സന്തോഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

also read:രണ്ടു തവണ ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്, പിന്നാലെ വി.എസിന്റെതും; പട്ടികവര്‍ഗ വകുപ്പ് അപേക്ഷ വാങ്ങിവയ്ക്കും, വിചിത്ര ന്യായങ്ങള്‍ പറഞ്ഞ് തള്ളും; ഒരു തുണ്ട് ഭൂമിക്ക് വേണ്ടി ഏഴു വര്‍ഷമായി അലയുകയാണ് ഈ കുടുംബം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍