UPDATES

ന്യൂസ് അപ്ഡേറ്റ്സ്

14 കാരിയെ രണ്ടുമാസത്തിലേറെ നിരന്തരമായി കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ടുപേര്‍ പിടിയില്‍

പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടറേയും പൊലീസ് തിരയുകയാണ്

മധ്യപ്രദേശില്‍ 14 കാരിയായ പെണ്‍കുട്ടിയെ രണ്ടുമസത്തിലേറെയായി നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കിയ അഞ്ചുപേരില്‍ മൂന്നുപ്രതികള്‍ പിടിയില്‍, രണ്ടുപേര്‍ ഒളിവില്‍ പോയി. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.

രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് വിധേയായിരുന്നു. ഈ വിവരം വീട്ടുകാര്‍ അറിഞ്ഞതോടെയാണ് അവര്‍ പൊലീസില്‍ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. 18 നും 21 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. ഇവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയെ തങ്ങളുടെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുന്ന ജോലിക്കായി വിളിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അഞ്ചുപേരും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.

ഒരു ചേരിയില്‍ താമസിക്കുന്ന കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് കുടുംബം. ഇവര്‍ ദിവസക്കൂലിക്ക് ജോലി തേടി പോകുന്നവരാണ്.

പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടറേയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡനത്തിന് വിധേയായ സ്ത്രീക്ക് കോടതി അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ഡോക്ടറെയും ഒളിവില്‍ പോയ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍