UPDATES

ട്രെന്‍ഡിങ്ങ്

മഴ കൂടുതല്‍ ശക്തിപ്രാപിക്കുന്നു; കാസറഗോഡ് പുഴ ഗതി മാറിയൊഴുകി, പമ്പാ, കക്കാട്ട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍

കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കേരളതീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍. ശക്തമായ മഴ ചൊവ്വാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നതിനിടെ തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. കാസറഗോഡ് പനങ്കാവില്‍ പുഴ വഴി മാറി ഒഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

കോഴിക്കോട്ട് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കി, കാസറഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂരിലെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇവിടെയും അതീവ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. അതേസമയം മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതിനായി ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി.

കാസറഗോഡ് കുമ്പളയില്‍ പാലം തകര്‍ന്നു. ബംബ്ലാണ കൊടിയമ്മ തോടിന് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. കുമ്പളയില്‍ നിന്നും കൊടിയമ്മയിലേക്കുള്ള റോഡാണ് ഇത്. ഈ റോഡിലൂടെ സ്‌കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ സ്ഥിരമായി പോകിന്നതാണ്. ജൂണ്‍ 25 വരെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ 22ന് റെഡ് അലര്‍ട്ട് ഉള്ള സാഹചര്യത്തിലാണ് ഇത്.

പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് ശക്തമായ മഴ പെയ്യുന്നത്. പമ്പ നദിയിലും കക്കാട്ട് ആറിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാസറഗോഡ് കരിന്തളത്ത് പെരിങ്ങാനം ചാമുണ്ഡിക്കാവിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായി. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് അറിയുന്നത്.

കോട്ടയം മുണ്ടക്കയത്ത് വെള്ളനാടി കൊടുകപ്പലം ക്ഷേത്രത്തിലെ ആല്‍മരം മറിഞ്ഞ് വീണ് വൃദ്ധയ്ക്ക് പരിക്കേറ്റു. വീട് പൂര്‍ണമായും തകര്‍ന്നു. പാറയ്ക്കല്‍ സുകുമാരന്റെ ഭാര്യ സരോജിനി(75)യ്ക്കാണ് പരിക്കേറ്റത്. ഇവരുടെ വീടിന് മുകളിലേക്കാണ് 100 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള ആല്‍മരം കടപുഴകി വീണത്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്നും ഇടുക്കി, കാസറഗോഡ് ജില്ലകളില്‍ നാളെയും ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 23നും കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 24നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

read more:‘ജാതി ക്രിസ്ത്യാനി’കളുടെ കേരളത്തില്‍ അദൃശ്യവല്‍ക്കരിക്കപ്പെടുന്ന ദളിത് ക്രൈസ്തവര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍