UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടുപ്പാറ എസ്റ്റേറ്റ് കൊലപാതകം: ബോബി കൊല നടത്തിയത് സഹായിയുടെ ഭാര്യയെ സ്വന്തമാക്കാന്നെന്ന് വെളിപ്പെടുത്തല്‍

ഇസ്രവേലിനെ കൊലപ്പെടുത്താനും ബോബിന്‍ ആസൂത്രണം നടത്തിയിരുന്നു. ഇതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഇസ്രവേലും കപിലയും പോലീസും അറസ്റ്റിലായത്.

നടുപ്പാറ എസ്റ്റേറ്റ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കൊലപാതകങ്ങളില്‍ തന്നെ സഹായിച്ച ഇസ്രവേലിന്റെ ഭാര്യ കപിലയെ സ്വന്തമാക്കാനാണ് കൃത്യം നിര്‍വഹിച്ചതെന്ന് കേസിലെ മുഖ്യപ്രതി ബോബി പോലീസിനോട് വെളിപ്പെടുത്തി. കപിലയെ കേസിലെ കൂട്ടുപ്രതിയാണ്. കപിലയും ബോബിനും തമ്മിലുള്ള ബന്ധം അറിയാതെയാണ് ഇസ്രവേല്‍ ബോബിനെ കൊലപാതകങ്ങള്‍ നടത്താന്‍ സഹായിച്ചത്.

ഇസ്രവേലിനെ കൊലപ്പെടുത്താനും ബോബിന്‍ ആസൂത്രണം നടത്തിയിരുന്നു. ഇതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഇസ്രവേലും കപിലയും പോലീസും അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇടുക്കി പൂപ്പാറ നടുപ്പാറയില്‍ കെകെ എസ്റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗ്ഗീസിനെയും ജീവനക്കാരനായ മുത്തയ്യയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജേക്കബ് വെടിയേറ്റും മുത്തയ്യ കുത്തേറ്റുമാണ് മരിച്ചത്. മുത്തയ്യ രണ്ട് ദിവസമായി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചത്തിയപ്പോഴാണ് മുറിക്കുള്ളില്‍ രക്തം തളം കെട്ടിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏലക്കാ സ്‌റ്റോറില്‍ നിന്നും മുത്തയ്യയുടെ മൃതദേഹം കണ്ടെത്തി. പിന്നീട് സ്‌റ്റോറിന് സമീപത്തെ ഏലക്കാ തോട്ടത്തില്‍ നിന്നും റിസോര്‍ട്ട് ഉടമയുടെ മൃതദേഹവും ലഭിച്ചു.

ചേറ്റുപാറ സ്വദേശികളായ ഇസ്രവേലും കപിലയും നേരത്തെ തന്നെ പ്രതിയെ ഒളിവില്‍ കഴിയാനും എസ്റ്റേറ്റില്‍ നിന്നും മോഷ്ടിച്ച ഏലക്ക വില്‍ക്കാന്‍ സഹായിച്ചതിനും അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ബോബിന്‍ തമിഴ്‌നാട്ടിലെ മധുരൈയില്‍ നിന്നും അറസ്റ്റിലായി. ഏലക്ക വിറ്റ് കിട്ടിയ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയും കൊണ്ടാണ് ബോബിന്‍ ഒളിവില്‍ പോയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍