പരിക്കേറ്റ ചൂണ്ടി സ്വദേശികളായ വിശാല്‍, കൃഷ്ണപ്രസാദ് എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. ചൂണ്ടി സ്വദേശിയായ മണികണ്ഠന്‍ എന്നയാളാണ് അറസ്റ്റിലായത്. ആലുവ സ്വദേശി ചിപ്പി ആണ് കുത്തേറ്റ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ആലുവ ജില്ലാ ആശുപത്രിയില്‍ ലഹരി വിമോചന ചികിത്സയുടെ ഭാഗമായുള്ള മരുന്ന് വാങ്ങാനെത്തിയതായിരുന്നു ചിപ്പിയും സുഹൃത്തുക്കളും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാനെത്തിയതാണ് മണികണ്ഠന്‍. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മണികണ്ഠന്‍ ചിപ്പിയെയും സംഘത്തെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ ചിപ്പി മരിച്ചു. പരിക്കേറ്റ ചൂണ്ടി സ്വദേശികളായ വിശാല്‍, കൃഷ്ണപ്രസാദ് എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഘങ്ങള്‍ തമ്മില്‍ മുന്‍വൈരാഗ്യമുണ്ടോയെന്ന് പരിശോധിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
also read:ഇന്ത്യന്‍ കറന്‍സി അന്തര്‍ദേശീയ വിപണിയ്ക്ക് പ്രിയപ്പെട്ടതാകുമ്പോൾ നാം തിരിച്ചറിയാതെ പോകുന്നത്..