UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സനല്‍കുമാര്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍: ഡിവൈഎസ്പി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു

ഹരികുമാറിനൊപ്പം ഒളിവില്‍ കഴിയുന്ന ബിനുവിന്റെ മകന്‍ അനൂപ് ആണ് പിടിയിലായത്‌

നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ എന്ന യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഡിവൈഎസ്പി ബി ഹരികുമാറിനും സ്വര്‍ണക്കട ഉടമ ബിനുവിനും ഒളിവില്‍ പോകാന്‍ ബന്ധുവിന്റെ കാര്‍ എത്തിച്ച് നല്‍കിയ അനുപ് കൃഷ്ണയാണ് പൊലീസ് പിടികൂടിയത്. ബിനുവിന്റെ മകനാണ് അനൂപ്. അനൂപ് എത്തിച്ചുകൊടുത്ത കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കല്ലമ്പലം വരെയാണ് ഈ കാര്‍ ഉപയോഗിച്ചത്. കല്ലറയിലെ കുടുംബ വീട്ടിലാണ് കാറ് ഇപ്പോള്‍ ഉളളത്. കാറിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. കാറ് പൊലീസ് കസ്റ്റഡിയിലെടുക്കും. അനൂപിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ക്രൈംബ്രാഞ്ച് അനൂപ് കൃഷ്ണയെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

ഡിവൈഎസ്പിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റൊരാള്‍ ഇന്ന് പിടിയിലായിരുന്നു. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജര്‍ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഡിവൈഎസ്പി ഈ ലോഡ്ജിലെത്തിയിരുന്നു. തുടര്‍ന്ന് സതീഷ് ഹരികുമാറിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നുവെന്നും രണ്ട് സിം കാര്‍ഡുകള്‍ എടുത്തു കൊടുക്കുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം 7-ാം തീയതിക്ക് ശേഷം ഈ സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നില്ല. സതീഷന്റെ ഡ്രൈവര്‍ രമേശിനെയും കൂട്ടിയാണ് ഹരികുമാര്‍ രക്ഷപ്പെട്ടത്. രമേശും ഇപ്പോഴും ഒളിവിലാണ്. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് സതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍