UPDATES

ട്രെന്‍ഡിങ്ങ്

പാര്‍ട്ടി പറയാതെ ഒന്നും ചെയ്യാറില്ല, തള്ളിപ്പറഞ്ഞത് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍: പീതാംബരന്റെ ഭാര്യയും മകളും

പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പീതാംബരനെ പാര്‍ട്ടി തള്ളിപ്പറയുകയാണ്‌

കാസര്‍ഗോഡ് പെരിയ ഇരട്ട കൊലപാതകം സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേസിലെ പ്രതിയുമായ എ പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും. പാര്‍ട്ടി പറയാതെ പീതാംബരന്‍ ഒന്നും ചെയ്യാറില്ലെന്ന് മഞ്ജു പറയുന്നു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പീതാംബരന്‍ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി. ഇപ്പോള്‍ ഒരാളും വന്നില്ല. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പീതാംബരനെ പാര്‍ട്ടി തള്ളിപ്പറയുകയാണെന്നും മഞ്ജു പറയുന്നു. നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളില്‍ പീതാംബരന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാര്‍ട്ടി തള്ളിപ്പറഞ്ഞതെന്ന് പീതാംബരന്റെ മകള്‍ ദേവിക കുറ്റപ്പെടുത്തി. മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണ്. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറയുന്നതെന്നും ദേവിക പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍