UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ കൊല; യുവ ഫോട്ടോഗ്രാഫറുടെ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

പെണ്‍കുട്ടിയുടെ കുടുംബമാണ് യുവാവിനെ കൊലപ്പെടുത്തിയത്

മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിനു പെണ്‍കുട്ടിയുടെ വീട്ടുകാരാല്‍ കൊല ചെയ്യപ്പെട്ട യുവ ഫോട്ടോഗ്രാറുടെ അവസാന നിമിഷങ്ങള്‍ പതിഞ്ഞ സിസിടി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് 23 കാരനായ അങ്കിത് സക്‌സേന കൊലപ്പെട്ടത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലായിരുന്നു സംഭവം.

സിസിടിവി ദൃശ്യങ്ങളില്‍ അങ്കിത് മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിച്ചു നില്‍ക്കുന്നതാണ് കാണാനാകുന്നത്. കൊല്ലപ്പെടുന്നതിനു തൊട്ടു മുമ്പുള്ള അങ്കിതിന്റെ ദൃശ്യങ്ങളാണിതെന്നു പൊലീസ് പറയുന്നു. രഘുബീര്‍ നഗറിലെ ഒരു തിരക്കേറിയ റോഡിനരികിലായാണ് അങ്കിത് നില്‍ക്കുന്നത്. കറുത്ത നിറത്തിലുള്ള ലതല്‍ ജാക്കറ്റാണ് യുവാവ് ധരിച്ചിരുന്നത്. സമയം വ്യാഴാഴ്ച രാത്രി എട്ടുമണിയോടടുത്ത്. ഈ ദൃശ്യങ്ങള്‍ പതിഞ്ഞ അതേ കാമറിയില്‍ പത്തു മിനിട്ടിനുശേഷം പൊലീസ് വാഹനത്തിന്റെ സൈറണും ആളുകള്‍ ഓടി കൂടുന്നതും പതിഞ്ഞിട്ടുണ്ട്. ഈ സമയം അങ്കിതിന്റെ കൊലപാതകം നടന്നു കഴിഞ്ഞതായാണ് അനുമാനിക്കാന്‍ കഴിയുക.

ഫോണില്‍ സംസാരിച്ചതിനു തൊട്ടു പിന്നാലെ അങ്കിതിന്റെ കാമുകിയായ പെണ്‍കുട്ടിയുടെ പിതാവ്, മാതാവ്, സഹോദരന്‍, അമ്മാവന്‍ എന്നിവരുടെ ആക്രമണം ഇയാള്‍ക്കു നേരെ ഉണ്ടായി. 20 കാരിയായ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കത്തികൊണ്ട് അങ്കിതിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ പ്രതിയായ സഹോദരന്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.

"</p

കഴിഞ്ഞ മൂന്നുവര്‍ഷമായി അങ്കിതും പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്. എന്നാല്‍ ഹിന്ദുവായ അങ്കിതുമായുള്ള ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇതാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.

മകന്‍ ആക്രമിക്കപ്പെടുന്നുവെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അങ്കിതിന്റെ അമ്മ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയിരുന്നു. എന്നാല്‍ അമ്മയുടെ മുന്നില്‍വച്ചാണ് അങ്കിത് കുത്തേറ്റ് കൊല്ലപ്പെടുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍