UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയുടെ വീട് അക്രമികള്‍ തല്ലിത്തകര്‍ത്തു

മുമ്പ് ശബരിമലയില്‍ പോകുന്നതിനെക്കുറിച്ച് രഹ്ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വിവാദമായിരുന്നു

ഇന്ന് രാവിലെ ശബരിമല സന്നിധാനം സന്ദര്‍ശിക്കാനെത്തിയ രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം. കൊച്ചി പനമ്പള്ളി നഗറിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമികള്‍ വീട് തല്ലിത്തകര്‍ത്തു. ഇന്ന് രാവിലെ രഹ്ന ശബരിമലയിലെത്തിയതായി വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ആക്രമണം. വീട് തല്ലിത്തകര്‍ക്കുകയും സാധനസാമഗ്രികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ രഹ്ന ആക്ടിവിസ്റ്റ് എന്ന നിലയില്‍ പ്രശസ്തയാണ്. മുമ്പ് ശബരിമലയില്‍ പോകുന്നതിനെക്കുറിച്ച് രഹ്ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വിവാദമായിരുന്നു. അതേസമയം ശബരിമലയിലെത്തിയവര്‍ ഭക്തരല്ലെന്നും ആക്ടിവിസ്റ്റുകളാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളായതുകൊണ്ടാണ് അവരെ മടക്കി അയയ്ക്കുന്നത്. വന്നവര്‍ ആരാണെന്ന് പോലീസ് മനസിലാക്കേണ്ടിയിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. തെലങ്കാന സ്വദേശിയും മാധ്യമപ്രവര്‍ത്തകയുമായ കവിതയ്‌ക്കൊപ്പമാണ് രഹ്ന മലചവിട്ടാനെത്തിയത്. അക്രമം ഭയന്ന് പോലീസ് ഹെല്‍മെറ്റ് ധരിച്ചാണ് കവിത വലിയ നടപ്പന്തലിലെത്തിയത്. ഇരുമുടിക്കെട്ടുമായി എത്തിയ രഹ്ന സാധാരണ ഹെല്‍മെറ്റും ധരിച്ചിരുന്നു.

ഇവരെ മല ചവിട്ടാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ശബരിമലയിലെ തന്ത്രിമാരും പൂജാരിമാരും പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധം ആരംഭിച്ചു. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരും ഇതിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. നട തുറന്നിരിക്കുകയാണെങ്കിലും പൂജാ കര്‍മ്മങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.

ശബരിമലയിലെത്തുന്ന ആക്ടിവിസ്റ്റുകളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ല: കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിലെത്തിയ കവിത ജക്കാല ആരാണ്? (ലൈവ് വീഡിയോ)

ഫോട്ടോകള്‍: ഡൂള്‍ ന്യൂസ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍