UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പികെ ശശിക്കെതിരെ പരാതി നല്‍കിയ സൗമ്യ രാജിന്റെ രാജി ഡിവൈഎഫ്‌ഐ സ്വീകരിച്ചില്ല; ഒത്തുതീര്‍പ്പിന് ശ്രമമെന്ന് സൂചന

പികെ ശശിക്കെതിരെ ലൈംഗിക ആക്രമണ പരാതി നല്‍കിയ പെണ്‍കുട്ടി എന്നറിയപ്പെടേണ്ടെന്നും സ്വന്തം പേരില്‍ തന്നെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും സൗമ്യ രാജ് നേരത്തെ പറഞ്ഞിരുന്നു

ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ പരാതി നല്‍കിയ സൗമ്യ രാജിന്റെ രാജിക്കത്ത് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം സ്വീകരിച്ചില്ല. യുവതിയുടെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

ശശിക്കെതിരെ പരാതി നല്‍കിയപ്പോള്‍ തന്റെ കൂടെ നിന്നവരെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് ജില്ലാ കമ്മിറ്റി അംഗമായ സൗമ്യ രാജ് രാജിക്കത്ത് നല്‍കിയത്. യുവതിക്കൊപ്പം നിന്ന ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇത് കൂടാതെ സൗമ്യയ്‌ക്കെതിരെ നിരന്തരം അപവാദ പ്രചരണം നടത്തുന്ന ഭാരവാഹിയെ ജില്ലാ സെക്രട്ടേറിയറ്റിലെടുത്തതായും ആരോപണമുണ്ട്. അടുത്തയാഴ്ച ചേരുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിക്ക് ശേഷം മാത്രമേ ഇക്കാര്യം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യൂ.

പികെ ശശിക്കെതിരെ ലൈംഗിക ആക്രമണ പരാതി നല്‍കിയ പെണ്‍കുട്ടി എന്നറിയപ്പെടേണ്ടെന്നും സ്വന്തം പേരില്‍ തന്നെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും സൗമ്യ രാജ് നേരത്തെ പറഞ്ഞിരുന്നു. 2018 ഓഗസ്റ്റ് 14നാണ് യുവതി ശശിക്കെതിരെ പരാതി നല്‍കിയത്. എംഎല്‍എ അപമര്യാമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്‌ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

പീഡന പരാതി പാര്‍ട്ടി അന്വേഷിച്ചിരുന്നു. തുടര്‍ന്ന് പി കെ ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നായിരുന്നു സസ്‌പെന്‍ഷന്‍.

read more:‘ബിനോയ് കോടിയേരിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു, ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നായിരുന്നു വാഗ്ദാനം’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍