UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഞ്ചിയം പഞ്ചായത്ത് ആര്‍എംപി നിലനിര്‍ത്തി

സിപിഎമ്മിന്റെ രാജാറാം തൈപ്പള്ളിയെ തോല്‍പ്പിച്ച് ആര്‍എംപിയുടെ ശ്രീജിത്ത്‌

ടിപി വധക്കേസിന് ശേഷം ഒഞ്ചിയത്തെ ശക്തമായ രാഷ്ട്രീയ സാന്നിധ്യമായി മാറിയ ആര്‍എംപി അധികാരം നിലനിര്‍ത്തിയതാണ് ഈ ഉപതെരഞ്ഞെടുപ്പിലെ ഒരു പ്രധാന പോയിന്റ്. ഒഞ്ചിയം പുതിയോട്ടുങ്കണ്ടി വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

സിപിഎമ്മിന്റെ രാജാറാം തൈപ്പള്ളിയെ 308 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആര്‍എംപിയുടെ ശ്രീജിത്ത് വിജയിച്ചത്. നിലവില്‍ യുഡിഎഫിന്റെ പിന്തുണയോടെയാണ് ആര്‍എംപി പഞ്ചായത്ത് ഭരിക്കുന്നത്. ആര്‍എംപി മെമ്പര്‍ എജി ഗോപിനാഥിന്റെ മരണത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജയിച്ചാല്‍ അധികാരം തിരിച്ചുപിടിക്കാമെന്നതിനാല്‍ സിപിഎം ശക്തമായ പ്രചരണമാണ് ഇവിടെ നടത്തിയത്. മുന്‍നിര നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഇവിടെ പ്രചരണത്തിനെത്തുകയും ചെയ്തു.

ആകെ 17 അംഗങ്ങളുള്ള ഒഞ്ചിയം പഞ്ചായത്തില്‍ ആര്‍എംപിക്ക് ആറും യുഡിഫിന് മൂന്നും അംഗങ്ങള്‍ വീതമാണുള്ളത്. എല്‍ഡിഎഫിന് ലോക്താന്ത്രിക് ദള്‍ അടക്കം എട്ട് പേരും. യുഡിഎഫിലായിരുന്ന ലോക്താന്ത്രിക് ദള്‍ എല്‍ഡിഎഫിലെത്തിയതോടെയാണ് അവരുടെ അംഗസംഖ്യം എട്ട് ആയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍