UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൂക്കൈതയാറില്‍ നിന്നും റോജിനെന്ന ആറാം ക്ലാസുകാരന്‍ വലിച്ചെടുത്തത് അമ്മൂമ്മയെ

ഒരു കൈകൊണ്ട് അമ്മൂമ്മയെയും മറ്റേ കയ്യില്‍ വള്ളവും പിടിച്ചാണ് റോജിന്‍ കരയിലേക്ക് നീന്തിയത്

വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന അമ്മൂമ്മ മറിയാമ്മയെ രക്ഷിച്ചത് റോജിനെന്ന ആറാം ക്ലാസുകരന്‍. ആറ് ദിവസം മുമ്പ് മരിച്ച ഭര്‍ത്താവ് കരിച്ചിറ വാളേക്കാട് വീട്ടില്‍ വി ജെ ജോസഫിന്റെ കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോഴാണ് മറിയാമ്മയും(60) റോജിനും(11) വള്ളം മുങ്ങി അപകടത്തില്‍പ്പെട്ടത്. സംസ്‌കാരം കഴിഞ്ഞതു മുതല്‍ എന്നും ഇരുവരും വള്ളത്തില്‍ കുഴിമാടത്തില്‍ പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നു.

ഇന്നലെയും പുലര്‍ച്ചെ 6.45ന് വീട്ടില്‍ നിന്നും ചെറിയ വള്ളത്തില്‍ പുറപ്പെട്ട ഇവരെ അമിത വേഗത്തില്‍ വന്ന വഞ്ചിവീട് ഇടിക്കുകയായിരുന്നു. വഞ്ചി വീട് നിര്‍ത്താതെ പോകുകയും ചെയ്തു. മറിയാമ്മയ്ക്കും നീന്തല്‍ അറിയാമെങ്കിലും സാരി കാലുകളില്‍ കുരുങ്ങിയത് മൂലം നീന്താന്‍ സാധിച്ചില്ല. ഒരു കൈകൊണ്ട് അമ്മൂമ്മയെയും മറ്റേ കയ്യില്‍ വള്ളവും പിടിച്ചാണ് റോജിന്‍ കരയിലേക്ക് നീന്തിയത്. വീട്ടിലെത്തിയ ഇവര്‍ വസ്ത്രം മാറി അതേ വള്ളത്തില്‍ വീണ്ടും പള്ളിയില്‍ പോയി.

അമ്മൂമ്മയെക്കൂടി കരയിലെത്തിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് റോജിന്‍ പറഞ്ഞു. പുന്നപ്ര തെക്ക് പുത്തന്‍പുരക്കല്‍ റോബര്‍ട്ടിന്റെ മകനാണ് റോജിന്‍. മറിയാമ്മയുടെ മകള്‍ ജിന്‍സിയുടെ മകനാണ് റോജിന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍