UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈദികനെ കുത്തിയത് കൊല്ലാന്‍ തന്നെ; വയറ്റില്‍ കുത്താനുള്ള ശ്രമം പാളിയെന്ന് പോലീസ്

ജോലിയില്‍ നിന്നും പിരിച്ചുവിട്ട മനോവിഷമത്തിലാണ് കുത്തിയതെന്നാണ് ഇയാളുടെ മൊഴി

മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടിയാണ് മുന്‍ കപ്യാര്‍ ജോണി കത്തിയുമായി കുരിശുമല കയറിയതെന്ന് പോലീസ്. കുരിശുമുടിയുടെ ആറാം സ്ഥലത്ത് വച്ച് വാക്കുതര്‍ക്കമുണ്ടാകുകയും ജോണി കുത്തുകയുമായിരുന്നു.

സേവ്യര്‍ തേലക്കാട്ടിന്റെ വയറ്റില്‍ കുത്താനാണ് ശ്രമിച്ചതെങ്കിലും നിരപ്പായ സ്ഥലമല്ലാത്തതിനാല്‍ ശ്രമം പാളുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ കാലിനും വയറിനുമിടയിലായി കുത്തേറ്റത്. കേസില്‍ കപ്യാര്‍ ജോണി ഇന്നലെ പിടിയിലായിരുന്നു. കുരിശുമുടി പാതയില്‍ കാട്ടില്‍ ഒളിച്ചിരുന്ന ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. ജോണിയെ കളമശേരി എആര്‍ പോലീസ് ക്യാമ്പില്‍ ചോദ്യം ചെയ്തു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട മനോവിഷമത്തിലാണ് കുത്തിയതെന്നാണ് ഇയാളുടെ മൊഴി. പരമ്പരാഗതമായി മലയാറ്റൂര്‍ പള്ളിയിലെ ജീവനക്കാരാണ് ജോണിയുടെ കുടുംബം. തിരിച്ചെടുക്കില്ലെന്ന് ഉറപ്പ് പറഞ്ഞതോടെയാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുരിശുമുടി ഇറങ്ങഇ വരികയായിരുന്ന ഫാ. സേവ്യറിനെ പ്രതി തടഞ്ഞു നിര്‍ത്തിയ ശേഷം ഇടതു തുടയ്ക്ക് തൊട്ട് മുകളിലായി കുത്തുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ പുരോഹിതനെ ചുമന്ന് താഴ്‌വാരത്ത് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്തം വാര്‍ന്ന് മരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍