UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മത മൗലികവാദികളുടെ ബലാത്സംഗ ഭീഷണി: ഷെഹ്ല റാഷിദ് ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു

ഇതിന് മുമ്പും സംഘപരിവാറും മുസ്ലിം മത മൗലികവാദികളും ഷെഹ്ലയ്‌ക്കെതിരെ ആക്രമണം നടത്തിയിട്ടുണ്ട്

മുസ്ലിം മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണയന്‍ വൈസ് പ്രസിഡന്റും ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവുമായ ഷെഹ്ല റാഷിദ് ഫേസ്ബുക്ക് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തു. മിശ്ര വിവാഹത്തെ പിന്തുണയ്ക്കുകയും മുസ്ലിം സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് പറയുകയും ചെയ്തതിനാണ് മത മൗലികവാദികള്‍ ഷെഹ്ലയ്‌ക്കെതിരെ വധഭീഷണി മുഴക്കിയത്.

സൈബര്‍ ആക്രമണം കടുത്തതോടെ ഷെഹ്ല അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഷെഹ്ലയുടെ പേരിലുള്ള പേജ് ഇപ്പോഴുമുണ്ട്. ന്യൂഡല്‍ഹിയിലെ അങ്കിത് സക്‌സേന എന്ന യുവാവിനെ കാമുകിയായ മുസ്ലിം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ഷെഹ്ലയിട്ട പോസ്റ്റാണ് മത മൗലികവാദികളെ പ്രകോപിപ്പിച്ചത്. ഇസ്ലാം മതം സ്വീകരിച്ച ഹാദിയയ്ക്ക് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ ഉള്ള പ്രതിഷേധം നീതീകരിക്കുമ്പോഴും ഇസ്ലാം മതത്തില്‍പ്പെട്ട വനിതകള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം ഏത് മതത്തില്‍പ്പെട്ട പങ്കാളിയെയും തെരഞ്ഞെടുക്കാന്‍ അനുവാദമില്ലെന്നായിരുന്നു ഷെഹ്ല എഴുതിയത്. ഇതിനെതിരെയാണ് മത മൗലികവാദികള്‍ ആക്രമണം നടത്തിയത്.

ഹാദിയയ്ക്കും ഇസ്ലാം പെണ്‍കുട്ടികള്‍ക്കുമെല്ലാം അവരുടെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കുന്നത് ഭരണഘടനയാണെന്നും ഹിന്ദു, മുസ്ലിം മതനിയമങ്ങളല്ലെന്നും ഷെഹ്ല പറഞ്ഞിരുന്നു. ഇതോടെ വലിയ തോതിലുള്ള സൈബര്‍ അക്രമണമാണ് ഇവര്‍ക്കെതിരെയുണ്ടായത്. ഇതിന് മുമ്പും സംഘപരിവാറും മുസ്ലിം മത മൗലികവാദികളും ഷെഹ്ലയ്‌ക്കെതിരെ ആക്രമണം നടത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍