UPDATES

പ്രവാസം

അമേരിക്കയില്‍ മലയാളി ബാലികയുടെ മരണം കൊലപാതകം: അച്ഛന്‍ അറസ്റ്റില്‍

ഷെറിനെ കാണാതായതിനെക്കുറിച്ച് വെസ്ലി നേരത്തെ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ മൊഴിയാണ് ഇപ്പോള്‍ പറയുന്നതെന്നാണ് അറിയുന്നത്

അമേരിക്കന്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന കുട്ടി വീട്ടില്‍ വച്ച് തന്നെയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. ഇതേതുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ വെസ്ലി മാത്യു അറസ്റ്റിലായി. കഴിഞ്ഞ ദിവസം ടെക്‌സാസിലെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ടണലിന് അടിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയ ഷെറിന്‍ മാത്യു വീട്ടില്‍ വച്ച് തന്നെ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് കണ്ടെത്തിയത്.

ഷെറിനെ കാണാതായതിനെക്കുറിച്ച് വെസ്ലി നേരത്തെ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ മൊഴിയാണ് ഇപ്പോള്‍ പറയുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഈ മൊഴിയെന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. പാലു കുടിക്കാത്തതിന് വെളുപ്പിന് മൂന്ന് മണിക്ക് വീടിന് പുറത്തെ മരത്തിന് ചുവട്ടില്‍ നിര്‍ത്തിയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നുവെന്നാണ് വെസ്ലിയുടെ ആദ്യ മൊഴി. ഇങ്ങനെ ചെയ്തതിന് വെസ്ലിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.

കഴിഞ്ഞ ദിവസം കണ്ടെടുത്ത മൃതദേഹം ഷെറിന്റെയാണെന്ന് ഉറപ്പായതോടെയാണ് വെസ്ലി മാത്യു മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷെറിന്‍ മാത്യുസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്താന്‍ പോലീസിന് വെസ്ലി മാത്യുസിന്റെ കാറിനുള്ളിലെ മാറ്റില്‍ നിന്നും ലഭിച്ച ഡിഎന്‍എ സാമ്പിളുകളും സഹായകമായെന്നാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍