UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹരിയാനയില്‍ ആറു വയസുള്ള ദളിത് ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അതിക്രൂരമായി

കുറ്റവാളിയെ പിടികൂടാതെ മകളുടെ മൃതദേഹം സംസ്‌കാരിക്കില്ലെന്ന നിലപാടിലായിരുന്നു മാതാപിതാക്കള്‍

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ആറു വയസുകാരി ദളിത ബാലികയെ ക്രൂരമായ ലൈംഗികപീഡനത്തിനുശേഷം കൊലപ്പെടുത്തി. ഹിസാറിലെ ഉക്‌ലാനയിലുള്ള ഒരു ചേരിപ്രദേശത്ത് താമസിക്കുന്ന കുട്ടിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. റോഡരികിലായി കുടില്‍ക്കെട്ടി താമസിക്കുന്ന, പിന്നാക്ക വിഭാഗമായ സപേര സമുദായത്തില്‍പ്പെട്ട ദമ്പതിയുടെ മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. കുട്ടിയെ താമസസ്ഥലത്തു നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കുറ്റക്കാരയവരെ കണ്ടെത്താതെ മകളുടെ മൃതദേഹം സംസ്‌കാരിക്കില്ലെന്ന നിലപാടിലായിരുന്നു മാതാപിതാക്കളും പ്രദേശവാസികളും തുടര്‍ന്ന് ഹിസാര്‍ പൊലീസ്, പ്രതികളെ രണ്ടു ദിവസത്തിനുള്ളില്‍ പിടികൂടിയിരിക്കുമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ശനിയാഴ്ച വൈകിട്ട് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.

ക്രൂരമായ രീതിയിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതും തുടര്‍ന്ന് കൊല്ലപ്പെട്ടതുമെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹത്തില്‍ കുത്തിയിറക്കിയ നിലയില്‍ ഒരു മരക്കഷ്ണം ഉണ്ടായിരുന്നു. ശരീരഭാഗങ്ങളെല്ലാം ഹീനമായ രീതിയില്‍ മുറിവേല്‍പ്പിച്ചിരുന്നു. നിരവധി പരിക്കുകളും മുറിപ്പാടുകളുമാണ് ആ ആറു വയസുകാരിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ശരീരം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു.

ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയ ജനങ്ങള്‍ ജില്ല ഭരണകൂടെ പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കണമെന്നും പിതാവിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആവശ്യപ്പെടുന്നു. അതതേസമയം സംസ്ഥാനത്തെ ക്രമസമാധാന നില ആകെ തകര്‍ന്നിരിക്കുകയാണെന്ന ആക്ഷേപം ഉയര്‍ത്തി കോണ്‍ഗ്രസ് ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെതിരേ രംഗത്തെത്തി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍