UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസില്‍ ചില യൂദാസുകളുണ്ട്: വിഎം സുധീരന്‍

മുന്‍ എംഎല്‍എ ഡി സുഗതന്‍ പ്രതിഷേധിച്ച് വേദി വിട്ടപ്പോഴായിരുന്നു സുധീരന്റെ പ്രതികരണം

ആലപ്പുഴയില്‍ നടന്ന പത്രസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കോണ്‍ഗ്രസില്‍ ചില യൂദാസുകളുണ്ടെന്നും അവരാണ് സിപിഎമ്മിനെയും ബിജെപിയെയും സഹായിക്കുന്നതെന്നുമാണ് സുധീരന്‍ പറഞ്ഞത്. മുന്‍ എംഎല്‍എ ഡി സുഗതനെതിരെയാണ് സുധീരന്‍ പൊട്ടിത്തെറിച്ചത്.

ഇതിന് മുമ്പ് സുഗതന്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് പുറത്ത് പോയിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സുധീരന്‍ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രകോപിതനായാണ് സുഗതന്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചത്. സിപിഎം-ബിജെപി ബന്ധത്തിലെ കണ്ണിയാണ് വെള്ളാപ്പള്ളി നടേശനെന്നാണ് സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. വെള്ളാപ്പള്ളിയെ വര്‍ഗ്ഗീയ ഭ്രാന്തനെന്ന് വിളിച്ച കോടിയേരി ഇപ്പോള്‍ കാണിക്കുന്നത് അവസരവാദമാണ്. വിശ്വാസ്യത നഷ്ടപ്പെട്ട മനുഷ്യന്റെ വിലാപമാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശമെന്നുമാണ് സുധീരന്‍ പറഞ്ഞത്. ഈ പരാമര്‍ശങ്ങളാണ് സുഗതനെ ചൊടിപ്പിച്ചത്.

എസ്എന്‍ഡിപിയെയും അതിന്റെ ജനറല്‍ സെക്രട്ടറിയെയും വിമര്‍ശിക്കുന്ന വേദിയില്‍ താന്‍ ഇരിക്കില്ലെന്ന് പറഞ്ഞാണ് സുഗതന്‍ ഇറങ്ങിപ്പോയത്. എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് സുഗതന്‍. അതേസമയം താന്‍ പിണങ്ങിപ്പോയതല്ലെന്നും വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞാല്‍ കേട്ടുനില്‍ക്കാനാകില്ലെന്നും സുഗതന്‍ പിന്നീട് വിശദീകരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് സുധീരന്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നാണ് സുഗതന്റെ അഭിപ്രായം. ഇതിന് പിന്നാലെയാണ് സുഗതന്റെ നീക്കത്തെക്കുറിച്ച് സുധീരന്‍ പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍