UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്ണിനെ ആദ്യം മതിക്കാന്‍ പഠിക്ക്, പിന്നെ വേണം അവളെ ഉദ്ധരിക്കാന്‍; പിണറായി വിജയനെതിരേ സുരേഷ് ഗോപി

ആ സംഭവം എന്റെ മോള് മരിച്ചപ്പോള്‍ എനിക്കുണ്ടായ ദുഃഖം പോലെയാണ്

മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നതാണെന്നും എന്നാല്‍ ഇനിയത് സാധ്യമല്ലെന്നും സുരേഷ് ഗോപി. പിണറായി വിജയന്‍ തന്നെ അത്രയ്ക്ക് വിഷമിപ്പിച്ചിട്ടുണ്ടെന്നാണ് മാതൃഭൂമി ഡോട് കോമിന് നല്‍കി അഭിമുഖത്തില്‍ സുരേഷ് ഗോപി കുറ്റപ്പെടുത്തുന്നത്. വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ല. എന്നെ അത്രയ്ക്ക് വിഷമിപ്പിച്ചു. സെപ്തംബര്‍ മാസം മുതലുള്ള എന്റെ ഉറക്കം കളഞ്ഞു. പൊറുക്കാന്‍പോലും പറ്റത്തില്ല. ആ സംഭവം എന്റെ മോള് മരിച്ചപ്പോള്‍ എനിക്കുണ്ടായ ദുഃഖം പോലെയാണ്’ ശബരിമല യുവതി പ്രവേശനത്തെ അടിസ്ഥാനമാക്കി സുരേഷ് ഗോപി പറയുന്നു.

പെണ്ണിനെ ആദ്യം മതിക്കാന്‍ പഠിക്ക്, പിന്നെ വേണം അവളെ ഉദ്ധരിക്കാന്‍ എന്നാണ് സിപിഎമ്മിനോടായി സുരേഷ് ഗോപറയുന്നത്. അത് ഞങ്ങള്‍ക്ക് വിട്ടേക്ക്…നിങ്ങളുടെ മേഖല അല്ലല്ലോ. നിങ്ങള്‍ എന്തിനാണ് വെറുതെ നുഴഞ്ഞു കയറുന്നത്. നവോഥാനം, ഒക്കെ നിങ്ങളുടെ പാര്‍ട്ടി ഓഫിസുകളില്‍ നടത്തു എന്നു പറയാന്‍ എനിക്കിപ്പോള്‍ അവകാശമായി’ എന്നും സുരേഷ് ഗോപി പറയുന്നു. മറ്റെല്ലാവരുമായി പലപ്പോഴും നല്ല ബന്ധമുണ്ടെങ്കിലും പിണറായി വിജയനുമായി ഇനി സാധ്യമല്ലെന്ന് ആവര്‍ത്തിക്കുകയാണ് സുരേഷ് ഗോപി.

ഇതേ അഭിമുഖത്തില്‍ തന്നെ പിണറായി വിജയനുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കാണിക്കാന്‍ ചില സന്ദര്‍ഭങ്ങള്‍ സുരേഷ് ഗോപി പറയുന്നുമുണ്ട്. അരൂര്‍ നിയമസഭ മണ്ഡലത്തില്‍ എ എം ആരിഫിന് മത്സരിക്കാന്‍ സീറ്റ് വാങ്ങിക്കൊടുത്തതും മുകേഷിന് കൊല്ലത്ത് സീറ്റ് കിട്ടിയതും താന്‍ പിണറായിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് സുരേഷ് ഗോപി പറയുന്നത്. പാര്‍ട്ടിയിലേക്ക് വരാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പിണറായി തന്നോട് ആവശ്യപ്പെട്ടിരുന്ന കാര്യവും സുരേഷ് ഗോപി പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍