UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്ധ്രയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ അമിത് ഷായ്ക്ക് നേരെ കല്ലേറ്

ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുക, അമിത് ഷാ തിരിച്ചുപോകുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം

ആന്ധ്രപ്രദേശില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. തെലുങ്ക് ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിലാണ് കല്ലേറ്. വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു അമിത് ഷാ. ഇതിനിടെ ടിഡിപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും ഒരു വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.

ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുക, അമിത് ഷാ തിരിച്ചുപോകുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിന് പിന്നാലെയാണ് അമിത് ഷാ തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ എത്തിയത്. സംഭവത്തെ തുടര്‍ന്ന് തിരുമലയില്‍ ബിജെപി-ടിഡിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് അമിത് ഷായും സംഘവും പുറത്തേക്കിറങ്ങിയ ഉടനെ മുദ്രാവാക്യം വിളികളുമായി ടിഡിപി പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.

അവിടെ നിന്നും തിരുപ്പതിയിലേക്ക് പുറപ്പെട്ട അമിത് ഷായെ വഴിയില്‍ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇതോടെ ബിജെപി പ്രവര്‍ത്തകരും പ്രതിഷേധക്കാര്‍ക്കെതിരെ തിരിയുകയും ചെയ്തു. ഇവര്‍ തമ്മിലുണ്ടായ കല്ലേറിലാണ് ഒരു വാഹനത്തിന്റൈ ചില്ല് തകര്‍ന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് എന്‍ഡിഎയുമായുള്ള സഖ്യം ടിഡിപി ഉപേക്ഷിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍