UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നദി മാവോയിസ്റ്റല്ല; ആളുമാറി കേസെടുത്തതാണെന്ന് പോലീസ്

പ്രതിപ്പട്ടികയില്‍ നിന്നും നദിയുടെ പേര് നീക്കം ചെയ്തതായി നിലവില്‍ കേസ് അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി രഞ്ജിത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത നദിക്കെതിരെ ആളുമാറി കേസെടുത്തതാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഒന്നര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പോലീസ് നദിയ്ക്ക് അനുകൂലമായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ആറളത്ത് ലഘുലേഖ വിതരണം ചെയ്‌തെന്നും ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തുവെന്നും ആരോപിച്ചാണ് നദിക്കെതിരെ യുഎപിഎ ചുമത്തിയത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിഴവുകള്‍ സംഭവിച്ചതാണെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തുകയായിരുന്നു. പ്രതിപ്പട്ടികയില്‍ നിന്നും നദിയുടെ പേര് നീക്കം ചെയ്തതായി നിലവില്‍ കേസ് അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി രഞ്ജിത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞെന്നും രൂപ സാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നുമാണ് ഇപ്പോള്‍ അന്വേഷണ സംഘം പറയുന്നത്. നദി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ഈ കേസ് മൂലം പലയിടങ്ങളില്‍ നിന്നും വളരെയധികം മാനസിക പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും അമ്പതിനായിരം രൂപയോളം ശമ്പളമുള്ള വിദേശ ജോലിയുടെ വിസ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നദി തന്റെ പോസ്റ്റില്‍ പറയുന്നു. കേസിന്റെ ആവശ്യത്തിനും മറ്റും സാമ്പത്തികമായി വിഷമതകള്‍ അനുഭവിച്ചു. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടു. പുസ്തകം വിറ്റുകിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ഇക്കാലത്ത് നദിയ്ക്കുണ്ടായിരുന്നത്. നദിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“ഒന്നര വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഞാന്‍ ജയിച്ചു.

148/16 ആറളം കേസില്‍ എനിക്കു മേല്‍ ചാര്‍ത്തിയ ഡഅജഅ ഉള്‍പ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിഴവുകള്‍ സംഭവിച്ചതാണെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തി. പ്രതിപ്പട്ടികയില്‍ നിന്നും എന്റെ പേര് നീക്കം ചെയ്തതായി നിലവില്‍ കേസ് അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി രഞ്ജിത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞെന്നും രൂപ സാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും പോലീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞു

സത്യം ജയിക്കും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടു തന്നെയാണ് 2016 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ ഞാന്‍ കൊടുത്ത കേസുമായി ഇത്രയും കാലം തളരാതെ മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. ഡഅജഅ ഉള്‍പ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു കഴിഞ്ഞാല്‍ ആ വ്യക്തി തന്നെയാണ് നിരപരാധിത്വം തെളിയിക്കേണ്ടത് എന്ന ഊരാക്കുടുക്ക് തിരിച്ചറിഞ്ഞത് മുതല്‍ നടക്കാന്‍ തുടങ്ങിയതാണ്.. അന്വേഷണം നടക്കുമ്പോള്‍ അറസ്റ്റ് ഉണ്ടാകാന്‍ പാടില്ല എന്ന ഹൈക്കോടതി ഉത്തരവും മൂന്നുമാസത്തിനുള്ളില്‍ എന്റെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയല്ലെങ്കില്‍ എന്നെ വെറുതെ വിടണം എന്ന 2018 ഫെബ്രുവരി 5-ലെ ജസ്റ്റിസ് കമാല്‍ പാഷ ബെഞ്ചിന്റെ ജഡ്ജ്മെന്റും സുപ്രധാന വഴിത്തിരിവായിരുന്നു.
വളരെയധികം മാനസിക പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്, പലയിടങ്ങളില്‍ നിന്നും..
അമ്പതിനായിരം രൂപയോളം ശമ്പളമുള്ള വിദേശ ജോലിയുടെ വിസ നഷ്ടപ്പെട്ടു, കേസിന്റെ ആവശ്യത്തിനും മറ്റും സാമ്പത്തികമായി ഞാന്‍ എത്രയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചു..
ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ വരികയും സഞ്ചാര സ്വന്തന്ത്ര്യം നിഷേധിക്കലും അങ്ങനെയങ്ങനെ എന്തെല്ലാം…
കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി ഒരാളെ ഭയത്തിന്റെ ദ്വീപില്‍ ഏറെ കാലം താമസിപ്പിച്ചിട്ട് ചില പോലീസ് ഉദ്യോഗസ്ഥര്‍ എന്ത് നേടി?

ഒരു നിരപരാധി എത്ര പെട്ടന്നാണ് ഭരണകൂടത്തിന് മുന്നില്‍ തീവ്രവാദിയും മാവോയിസ്റ്റും ആയിത്തീരുന്നത് എന്നത് എന്നിലൂടെ കേരളത്തിന് വ്യക്തമായി ബോധ്യപ്പെട്ടതാണ്.. ഏതെങ്കിലുമൊരു പോലീസ് ഉദ്യോഗസ്ഥന്റെ സംശയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ജീവിതം തകര്‍ന്ന എത്രയധികം യുവാക്കളുണ്ട് ഇവിടെ.. ഞാന്‍ ജയിച്ചു എന്നത് കൊണ്ട് വലിയ അഭിമാനം ഒന്നും തോന്നുന്നില്ല, നിരപരാധികളായി ഇന്നും ജയിലില്‍ കിടക്കുന്ന അനേകം മനുഷ്യരുടെ മാനസികാവസ്ഥ മനസ്സിലാക്കുമ്പോള്‍ ഒട്ടും…
തളരാതെ പിടിച്ചു നില്‍ക്കാനും നിയമപരമായി പോരാടാനും നമുക്കെല്ലാവര്‍ക്കും കഴിയണം..
നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടാതെ അനുകൂല വിധി നേടിയെടുക്കുന്നത് വരെ പിന്നാലെ നടക്കണം..

കൂടെ നിന്ന ഒരുപാടൊരുപാട് മനുഷ്യരുണ്ട്.. നേരിട്ടറിയാത്തവരും ഇപ്പോഴും ചേര്‍ത്തു പിടിക്കുന്നവരുമായ സ്‌നേഹങ്ങള്‍..
പല സമയങ്ങളിലും പല രീതിയില്‍ കൂടെ നിന്ന, മനസ്സിലാക്കിയ സൗഹൃദങ്ങള്‍…
ചിലരുമായി എപ്പോഴൊക്കെയോ രാഷ്ട്രീയമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുകയും സൗഹൃദം നിലനിര്‍ത്താനാവാതെ വന്നപ്പോള്‍ ഉപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്… ഒന്നര വര്‍ഷം ഒരിക്കലും സന്തോഷം നല്‍കിയ കാലമേ അല്ലായിരുന്നു..

ഒടുവില്‍ ജയിച്ചു…

എന്റെ അഡ്വക്കേറ്റ് മനു വിത്സണ്‍
അദ്ദേഹത്തിന്റെ ജൂനിയേര്‍സ്
അഡ്വക്കേറ്റ് ചന്ദ്രശേഖരന്‍
സഖാവ് എം എ ബേബി, ഇടതുപക്ഷ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരായ ഒരുപാട് സഖാക്കള്‍,
ബിനോയ് മാഷ്, പ്രദോഷ് സഖാവും ബീജ ടീച്ചറും,
ഷര്‍ഹാദ്, ഷഫീക്, അരുന്ധതി, ഷാഹിന, ദിവ്യ, ഹസ്‌ന, മുര്‍ഷിദ്, മഞ്ചു, സ്വാതി, അസ്നിയ, ഇര്‍ഷാദ്, പ്രകാശേട്ടന്‍, സുഹൈല്‍, ദിനില്‍, ശ്രീജിത്തേട്ടന്‍, ഗുലാബ് ജാന്‍, സഖാവ് കെ ടി, വര്‍മാജി, വേലു ബ്രോ, നവമലയാളി സഖാക്കള്‍, സന്ദീപ്, ദീപു, അനുഷ പോള്‍, അരുണ്‍, ജോണ്‍സേട്ടന്‍, അന്ന, അഖി, പീക്കൂ, വാസു, ആരതി ചേച്ചി, പാര്‍വതി ചേച്ചി, അഖില്‍, ബിന്ദു ചേച്ചി, ഷെറിന്‍ ചേച്ചി, സുനിലേട്ടന്‍, വല്‍സേട്ടന്‍, പരാഗ്, പാലക്കട, നവിയേട്ടന്‍, റാഫി മാഷ്, ഷാജു മാഷ്, വിഷ്ണു മാഷ്, ലത്തീഫ് മാഷ്… കോഴിക്കോട് സാംസ്‌കാരികവേദിയിലെ സുഹൃത്തുക്കള്‍, ഒ പി സുരേഷ്, കവി സുഹൃത്തുക്കള്‍, അടയാളത്തിലെയും കോഴിക്കോട് ആര്‍ട്ട് ഗാലറിയിലെയും തുരുത്തിലെയും സാംസ്‌കാരിക ഇടവഴിയിലെയും സുഹൃത്തുക്കള്‍… രാമേട്ടനും ശ്രീയേട്ടനും നവാസ്‌ക്കയും മനോജേട്ടനും ദോഹയിലെ മറ്റു സഖാക്കളും…
മനില ചേച്ചി, ഷാനി ചേച്ചി, ഹര്‍ഷേട്ടന്‍, സനീഷേട്ടന്‍, അഭിലാഷ്, പ്രമോദേട്ടന്‍, ഷഹീദ്, സാനിയോ, സുര്‍ജിത് അയ്യപ്പത്ത്, അനു, ഷില്ലറ്റ്, നിഖില്‍, അബ്ജോത്…
മാധ്യമ പ്രവര്‍ത്തകരായ കുറെയേറെ സുഹൃത്തുക്കള്‍…
ലാലിമ്മ, കാരാളി, ഷുക്കൂര്‍ വക്കീല്‍, ലാസര്‍, മഹേഷ് കക്കത്ത്, പി കെ ഫിറോസ്, ഫ്രാന്‍സിസ്, നീനു, ചിന്ത ജെറോം,
ടി പി ബിനീഷ്, ദിവ്യ ഭാരതി………………….

വീട്ടുകാര്‍… ഋഥ്വിക്കിന്റെ അമ്മ….
അങ്ങനെയങ്ങനെ പേര് മെന്‍ഷന്‍ ചെയ്താല്‍ തീരാത്ത, നേരിട്ട് അറിയാവുന്നതും അല്ലാത്തതുമായ കുറെയേറെ മനുഷ്യര്‍…
(ഏറ്റവും പ്രിയപ്പെട്ട സൗഹൃദങ്ങള്‍ ആകും ഒരുപക്ഷെ വിട്ടു പോയിരിക്കുക.. ക്ഷമിക്കുക..)

നോയല്‍ ജോര്‍ജ്ജിനോടും
ചിലരുടെ ഇരവാദത്തിനു നിന്നുകൊടുക്കാതെ നിയമപരമായി വിഷയം കൈകാര്യം ചെയ്യാന്‍ ഓടി നടക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട സൗഹൃദങ്ങളോടും
സുതാര്യമായി അന്വേഷണം നടത്തിയ കോഴിക്കോട് ആഭ്യന്തര സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരോടും എല്ലാവരോടും ഒരുപാടൊരുപാട് സ്‌നേഹം…
(ടാഗ് ചെയ്തതില്‍ ക്ഷമിക്കണം)

നിയമപരമായി ഇനിയുള്ള നടപടിക്രമങ്ങള്‍ അഡ്വക്കേറ്റുമായി ആലോചിച്ചു തീരുമാനിക്കും.

ലാല്‍സലാം
നദി”

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍