UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദുബായില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും: വി മുരളീധരന്‍

കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി ചര്‍ച്ച നടത്തിയതായും മന്ത്രി അറിയിച്ചു

ദുബായില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ നടപടികള്‍ തുടരുകയാണെന്നും മുരളീധരന്‍ മാധ്യമങ്ങളെ അറിയിച്ചു. പരിക്ക് പറ്റിയവരുടെ വിവരങ്ങള്‍ അറിയുന്നതിനായി ദുബായില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി ചര്‍ച്ച നടത്തിയതായും മന്ത്രി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. കേന്ദ്ര ആരോഗ്യവകുപ്പ് സസൂക്ഷ്മം കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഉത്സവകാലഘട്ടങ്ങളിലെ വിമാനക്കൂലി വര്‍ധനവിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും മുരളി പറഞ്ഞു. വിദേശത്തു നിന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ നിലവില്‍ തൂക്കം നോക്കി വില നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്ന കാര്യവും സംസാരിച്ചു. ഇരുകാര്യങ്ങളിലും പരിഹാരം കണ്ടെത്താന്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കും.

കേന്ദ്രസഹമന്ത്രിയായ ശേഷം ആദ്യമായാണ് മുരളീധരന്‍ കേരളത്തിലെത്തുന്നത്. വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പ്പാണ് മന്ത്രിക്ക് നല്‍കിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പിന്നീട് തുറന്ന ജീപ്പില്‍ നഗരത്തിലൂടെ ആനയിച്ചു. രാത്രിയോടെ മുരളീധരന്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

read more: ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിച്ചില്ല: റേഷന്‍ നിഷേധിക്കപ്പെട്ടയാള്‍ പട്ടിണി കിടന്ന് മരിച്ചെന്ന് ഗ്രാമവാസികള്‍; അമിതമായ മദ്യപാനമാണ് കാരണമെന്ന് സര്‍ക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍