UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോണിലൂടെ അശ്ലീല സംഭാഷണം; നടന്‍ വിനായകന്റെ അറസ്റ്റ് ഉടനുണ്ടായേക്കും

ഒരു പരിപാടിയില്‍ അതിഥിയായി ക്ഷണിച്ചപ്പോള്‍ കൂടെക്കിടക്കാമോയെന്നാണ് വിനായകന്‍ ചോദിച്ചതെന്ന് മൃദുല ദേവി ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റ് മൃദുലാദേവി ശശിധരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഫോണ്‍ റെക്കോഡിംഗ് അടങ്ങിയ മെമ്മറി കാര്‍ഡ് യുവതി പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റിന് ഒരുങ്ങുന്നത്.

മൃദുല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. ഒരു പരിപാടിയില്‍ അതിഥിയായി ക്ഷണിച്ചപ്പോള്‍ കൂടെക്കിടക്കാമോയെന്നാണ് വിനായകന്‍ ചോദിച്ചതെന്ന് ഈ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്നെ മാത്രമല്ല, തന്റെ അമ്മയെക്കൂടി കൂടെക്കിടക്കാന്‍ വിനായകന്‍ ആവശ്യപ്പെട്ടതായും ഇവര്‍ ആരോപിച്ചു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന വിനായകന്റെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന വിനായകന് പിന്തുണ അറിയിക്കുന്ന മൃദുല എന്നാല്‍ തന്റെ അമ്മയെ വരെ കൂടെക്കിടക്കാന്‍ വിളിച്ച വിനായകനെ തിരിച്ചറിയണമെന്നും വ്യക്തമാക്കുന്നു. സ്ത്രീ ശരീരത്തെ വെറും ഉപഭോഗ വസ്തുവായി മാത്രം കാണുന്ന വിനായകനൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ദലിത്-വനിതാ ആക്ടിവിസ്റ്റായ മൃദുല പറയുന്നത്.

ഫേസ്ബുക്കിലെ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനിലാണ് മൃദുല പരാതി നല്‍കിയത്. മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

‘നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട്. തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല, ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ”.

read more:സര്‍ജറി നടത്തുന്ന നാലാം ക്ലാസുകാരന്‍, ബംഗാളി ഡോക്ടര്‍, 200 രൂപയുടെ കോട്ടയ്ക്കല്‍ ലേഹ്യത്തിന് 2500 രൂപ; ഓപ്പറേഷന്‍ ക്വാക്കില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍