UPDATES

ന്യൂസ് അപ്ഡേറ്റ്സ്

താനൂരില്‍ ഗൃഹനാഥനെ തലയ്ക്കടിച്ചു കൊല്ലാന്‍ കൂട്ടുനിന്നത് ഭാര്യ: മരണം ഉറപ്പാക്കാനായി കഴുത്തറുത്തത് പ്രതിക്കൊപ്പം ജീവിക്കാന്‍

മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം

മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഗൃഹനാഥനെ തലയ്ക്കടിച്ച് കൊല്ലാന്‍ കൂട്ടുനിന്നത് ഭാര്യയാണെന്ന് പോലീസ്. വിദേശത്തു നിന്നും രണ്ട് ദിവസത്തെ അവധിയെടുത്ത് വന്നാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. ഇയാള്‍ക്കൊപ്പം ജീവിക്കാമെന്ന പ്രതീക്ഷയിലാണ് യുവതി കൊലപാതകത്തിന് കൂട്ടുനിന്നത്. ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കാന്‍ ഇവര്‍ കഴുത്തു മുറിക്കുകയും ചെയ്തു.

താനൂര്‍ അഞ്ചുടിയിലെ പൗറകത്ത് സവാദ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സൗജത്ത് പോലീസ് കസ്റ്റഡിയിലാണ്. പ്രതിയായ യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. യുവാവുമായി പ്രണയത്തിലായിരുന്നെന്നും ഒരുമിച്ച് ജീവിക്കുന്നതിനാണ് സവാദിനെ കൊലപ്പെടുത്തിയതെന്നും സൗജത്ത് മൊഴി നല്‍കിയിട്ടുണ്ട്.

തലയില്‍ ഗുരുതരമായ ക്ഷതങ്ങളാണ് സവാദിനേറ്റത്. നെഞ്ചിലും കഴുത്തിലുമായി എട്ടിടങ്ങളില്‍ കത്തികൊണ്ട് വരഞ്ഞിട്ടുമുണ്ട്. കറുത്തവസ്ത്രം ധരിച്ചെത്തിയ ആളാണ് കൊലപാതകം നടത്തിയതെന്ന് സവാദിനൊപ്പം ഉറങ്ങിക്കിടന്നിരുന്ന പത്തു വയസ്സുകാരിയായ മകള്‍ പോലീസിന് മൊഴിനല്‍കിയിരുന്നു. കറന്റ് പോയിരുന്നതിനാല്‍ കുട്ടിയ്ക്ക് ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. രക്തം മുഖത്തേക്ക് തെറിച്ചപ്പോഴാണ് ഈ കുട്ടി ഉണര്‍ന്നത്. അതോടെ കൊലയാളി ഓടി രക്ഷപ്പെടുകയും ചെയ്തു. ബഹളം കേട്ടാണ് താന്‍ ഈ മുറിയിലേക്ക് ഓടിയെത്തിയതെന്നാണ് സൗജത്ത് പോലീസിനോട് ആദ്യം പറഞ്ഞത്. മറ്റ് മൂന്ന് മക്കള്‍ ഇവര്‍ക്കൊപ്പം ആ മുറിയിലായിരുന്നു.

മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ പ്രതി എങ്ങനെ അകത്തു കയറിയെന്ന പോലീസിന്റെ അന്വേഷണമാണ് സൗജത്തിലേക്ക് അന്വേഷണം എത്തിച്ചത്. അന്വേഷണത്തില്‍ തലേദിവസം അടുക്കള വാതില്‍ അടച്ചിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. സൗജാത്ത് സവാദിന്റെ കഴുത്ത് കറിക്കത്തി ഉപയോഗിച്ച് അറുത്തപ്പോഴാണ് ചോര ചീറ്റിയത്. കുട്ടി ഉണരുമെന്ന് മനസിലായതോടെ അവര്‍ മുറിയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ഇരുട്ടത്ത് കുട്ടി ഇവരെ കണ്ടതുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍