UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പറഞ്ഞ തീയതിക്ക് സ്മാര്‍ട്ട് ഫോണ്‍ കിട്ടിയില്ല; ഫ്ലിപ് കാര്‍ട്ട് ഡെലിവറി ബോയിയെ 30കാരി കുത്തിയത് 20 തവണ

അക്രമിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

ഫ്ലിപ് കാര്‍ട്ടില്‍ ഓഡര്‍ ചെയ്ത സ്മാര്‍ട്ട് ഫോണ്‍ പറഞ്ഞ തീയതിക്കും വൈകി കൊണ്ടുവന്ന ഡെലിവറിയെ ബോയിയെ 30 കാരി കുത്തി പരിക്കേല്‍പ്പിച്ചു. 20 തവണയാണ് ഡെലിവറി ബോയിയെ സ്ത്രീ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ ഓഡര്‍ ചെയ്യുമ്പോള്‍ കൈയില്‍ കിട്ടുന്ന തീയതി അറിയിച്ചിരുന്നുവെങ്കിലും ആ സമയം കഴിഞ്ഞിട്ടും ഫോണ്‍ കിട്ടാത്തതില്‍ ക്രുദ്ധയായിരുന്നു സ്ത്രീയെന്നും ഇതിന്റെ ഫലമായിരുന്നു ഡെലിവറി ബോയിക്ക് ഏല്‍ക്കേണ്ടി വന്ന ആക്രമണമെന്നും പൊലീസ് പറയുന്നു. ഡല്‍ഹിയിലെ നിഹാല്‍ വിഹാറിലാണ് സംഭവം.

28 കാരനായ കേശവ് ആണ് ആക്രമിക്കപ്പെട്ട ഡെലിവറി ബോയി. ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി അനുസരിച്ച് അക്രമിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. സ്ത്രീയെ രക്ഷപ്പെടാന്‍ സഹായിച്ച അവരുടെ സഹോദരനെയും അറസ്റ്റ് ചെയതിട്ടുണ്ടെന്നും രണ്ടുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദി ഹിന്ദുവിനോട് പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍