UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഗയെ കാട്ടിലെത്തിച്ചത് യോഗ പരിശീലകന്‍: കൊലപ്പെടുത്തിയത് മൂന്ന് പേര്‍ ചേര്‍ന്നെന്നും സൂചന

ശരീരത്തിലുള്ള പത്തിലേറെ മുറിവുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് ഫോറന്‍സിക് സര്‍ജന്മാര്‍ കണ്ടെത്തിയത്

വിദേശ വനിത ലിഗ സ്‌ക്രോമേനെ കൊലപ്പെടുത്തിയത് മൂന്ന് പേര്‍ ചേര്‍ന്നാണെന്നതിന് സൂചനകള്‍ ലഭിച്ചു. പ്രതികളില്‍ രണ്ട് പേര്‍ ലഹരി മരുന്ന് സംഘാംഗങ്ങളും ഒരാള്‍ യോഗ പരിശീലകനുമാണ്. മൂന്ന് പേര്‍ സ്ഥലത്തു നിന്നും ഓടിപ്പോകുന്നത് കണ്ടതായി മൊഴി ലഭിച്ചിട്ടുണ്ട്. ലിഗയെ കാട്ടിലെത്തിച്ചത് യോഗ പരിശീലനകനാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.

വള്ളത്തില്‍ നിന്നും വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ച ശേഷമായിരിക്കും അറസ്റ്റ് ഉണ്ടാകുക. ലിഗ കൊല്ലപ്പെട്ടത് സംഘം ചേര്‍ന്നുള്ള ആക്രമണത്തിലാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴുത്തിനേറ്റ കനത്ത ക്ഷതമാണ് മരണ കാരണമെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തില്‍ പത്തിലേറെ മുറിവുകളുണ്ടെങ്കിലും കഴുത്തിലേറ്റ ക്ഷതം മൂര്‍ച്ചയുള്ള ആയുധം കൊണ്ടല്ലെന്നും വ്യക്തമാണ്. ചവിട്ടി ഞെരിച്ചതോ ശ്വാസം മുട്ടിച്ചതോ ആകാമെന്നാണ് കരുതുന്നത്. ശരീരത്തിലുള്ള പത്തിലേറെ മുറിവുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് ഫോറന്‍സിക് സര്‍ജന്മാര്‍ കണ്ടെത്തിയത്.

ഒന്നിലേറെ പേര്‍ ആക്രമണത്തിന് പിന്നിലുണ്ടെന്ന് വ്യക്തമായതോടെ ലഹരിമരുന്ന് സംഘങ്ങള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. ഈ സംഘത്തിലെ അഞ്ച് പേരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍