UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിധി ലഭിക്കാന്‍ ആണ്‍കുട്ടിയെ നരബലി നല്‍കിയ യുവാവ് ജാമ്യത്തിലിറങ്ങി മുത്തശ്ശിയുടെയും തലയറുത്തു

ആണ്‍കുട്ടിയെ നരബലി നല്‍കിയ കേസില്‍ രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്

നിധി ലഭിക്കാനായി യുവാവ് തുടര്‍ച്ചയായി രണ്ട് നരബലികള്‍ നടത്തി. രണ്ട് വര്‍ഷം മുമ്പ് ഒരു ആണ്‍കുട്ടിയെ നരബലി നടത്തിയ രമേശ് ഗൊള്ളാറ(32) ഇപ്പോള്‍ സ്വന്തം മുത്തശ്ശിയുടെ തലയാണ് അറുത്തത്. പുട്ടവ്വ ഗൊള്ളാറ(75) ആണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ബദനഗോഡി ഗ്രാമത്തിലാണ് സംഭവം.

ആണ്‍കുട്ടിയെ നരബലി നല്‍കിയ കേസില്‍ രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തിരച്ചിലിലാണ് പുട്ടവ്വയെ തലയറുത്ത നിലയില്‍ കണ്ടെത്തിയത്. വീട് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

രമേശിനെ പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പോലീസിന് കൈമാറിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. രമേശിന്റെ മാനസികനില പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. 2016 നവംബറില്‍ ആണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ശരീരഭാഗങ്ങള്‍ മാലഗി ഡാമിന് സമീപം കുഴിച്ചിടുകയും ചെയ്ത സംഭവത്തിലാണ് മുന്ദ്‌ഗോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മനസിലും ശരീരത്തിലും ഹുളിഗമ്മ ദേവി ആവേശിച്ചെന്നും നിധി ലഭിക്കാന്‍ ആരെയെങ്കിലും ബലി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് അന്ന് ഇയാള്‍ പറഞ്ഞത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാളുടെ വിശദീകരണം ഇതു തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍