അഴിമുഖം പ്രതിനിധി
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിനായി നെവാഡയിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടി കോക്കസിൽ ഹിലരി ക്ലിൻറനും റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായുള്ള സൗത്ത് കരോലിന പ്രൈമറിയിൽ ഡൊണാൾഡ് ട്രംപും വിജയിച്ചു. അയോവ കോക്കസിൽ വൻ ജയം നേടിയ ബെർനി സാൻഡേഴ്സിനെ അഞ്ച് ശതമാനം വോട്ടുകൾക്ക് പിന്നിലാക്കിയാണ് ഹിലരി ക്ലിന്റന്റെ മുന്നേറ്റം. 33 ശതമാനം വോട്ടു നേടി ട്രംപും ആധിപത്യം സ്ഥാപിച്ചു. രണ്ടാം സ്ഥാനത്തെത്തിയ മാർക്കോ റൂബിയോക്ക് 22 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. എട്ടു ശതമാനം വോട്ട് മാത്രം നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ജെബ് ബുഷ് പ്രസിഡൻറ് മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തു.