UPDATES

200 മീറ്ററിലും ബോള്‍ട്ട്

അഴിമുഖം പ്രതിനിധി

വേഗത്തിന്റെ രാജകുമാരന് റിയോയിലും എതിരാളികളില്ലെന്നു വ്യക്തം. നൂറു മീറ്ററിലെ സ്വര്‍ണത്തിനു പിന്നാലെ 200 മീറ്ററിലും ഉസൈന്‍ ബോള്‍ട്ടിനു സ്വര്‍ണം. തുടര്‍ച്ചയായ മൂന്നാം ഒളിംപിക്‌സ് സ്പ്രിന്റ് ഡബിളാണിത്. ആദ്യമായാണ് ഒരു താരം ഈ നേട്ടം കൈവരിക്കുന്നത്. 19.78 സെക്കന്‍ഡ് സമയത്തിലാണ് ബോര്‍ട്ട് 200 മീറ്ററിലെ സ്വര്‍ണനേട്ടം സ്വന്തമാക്കിയത്. ബോള്‍ട്ടിന് ശക്തരായ എതിരാളികളാകളായിരുന്ന ബ്ലേക്കും ഗാട്ട്‌ലിനും നേരത്തെ സെമിയില്‍തന്നെ പുറത്തായതിനാല്‍ വെല്ലുവിളിയില്ലാതെ അനായാസം ഡബിള്‍ തികയ്ക്കാനുള്ള അവസരം ബോള്‍ട്ടിന് ലഭിച്ചു. 100 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവ് കാനഡയുടെ ഡി ഗ്രേസെയാണ് 20.02 സെക്കന്‍ഡില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത് വെള്ളി നേടിയത്.

2008ല്‍ ബെയ്‌ജെങ്ങിലും 2012 ല്‍ ലണ്ടനിലും ഇപ്പോള്‍ റിയോയിലും 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ ബോര്‍ട്ടിന്റെ അടുത്ത ലക്ഷ്യം 4x 100 മീറ്റര്‍ റിലേ സ്വര്‍ണമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍