UPDATES

വടക്കാഞ്ചേരി; ഇരയെ അപമാനിച്ച പേരാമംഗലം സി ഐ മണികണ്ഠനെതിരെ ഫേസ്ബുക്ക് കൂട്ടായ്മ

അഴിമുഖം പ്രതിനിധി

വടക്കാഞ്ചേരി കൂട്ട ബലാത്സംഗക്കേസിലെ പരാതിക്കാരിയോട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും തെളിവെടുപ്പ് എന്നപേരില്‍ അവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത പേരാമംഗലം സി ഐ ക്കെതിരെ കൂട്ടായ്മ. സാമൂഹ്യ പ്രവര്‍ത്തകയും അഭിനേത്രിയുമായ പാര്‍വ്വതിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ ഒരുങ്ങുന്നത്. പേരാമംഗലം സിഐക്കെതിരെ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് പരാതി കൊടുക്കാനാണ് ഈ കൂട്ടായ്മയുടെ തീരുമാനം. വടക്കാഞ്ചേരികേസില്‍ ഇരയായ സ്ത്രീയോട് മാത്രമല്ല മറ്റ് പല പരാതിക്കാരോടും ഈ എസ് ഐ അപമര്യാദയായി പെരുമാറിയിട്ടുണ്ട്. വടക്കാഞ്ചേരിയിലെ വെളിപ്പെടുത്തല്‍ ഉണ്ടായതോടെ നിരവധി പേര്‍ വിളിച്ച് അവര്‍ക്കുണ്ടായ അനുഭവം പറഞ്ഞെന്നും ക്രോഡീകരിച്ച പരാതികള്‍ ഒരാഴ്ചക്കുള്ളില്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കുമെന്നും സിഐയെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരാതി [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കാമെന്നും പാര്‍വതി ഫേസ് ബുക്ക് പോസ്റ്റില്‍ അറിയിക്കുന്നു.

പാര്‍വ്വതിയുടെ ഫേസ് ബുക്ക് പേജിന്റെ പൂര്‍ണ്ണ രൂപം.

പ്രിയപ്പെട്ട സുഹൃത്തുക്കളെ ..

വടക്കാഞ്ചേരി സ്ത്രീ പീഡന കേസ് പ്രസക്തമാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം പോലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീ പരാതിയുമായി പോയാൽ നേരിടേണ്ടി വരുന്ന അപമാനങ്ങളുടെ നേർ ചിത്രം നമുക്ക് ലഭിച്ചു എന്നുള്ളത് കൊണ്ടാണ്. ചട്ടം മുഴുവൻ കാറ്റിൽ പറത്തിക്കൊണ്ട് നടത്തുന്ന അന്വേഷണ പ്രഹസനങ്ങൾക്ക് പുറമേ കേട്ടാലറയ്ക്കുന്നഅശ്ലീല ചോദ്യങ്ങളും ചേഷ്ടകളും ഭാഷയും കൊണ്ട് പരാതിക്കാരി വീണ്ടും പീഡിപ്പിക്കപ്പെടുന്നു. 

“ഇവരിൽ ആരിൽ നിന്നാണ് നിനക്ക് ഏറ്റവും അധികം സുഖം ലഭിച്ചത്‌ ” നിന്റെയൊക്കെ ഒരു രീതി എങ്ങനെയാ ഏത് സൈസാണ് കുടുതൽ ഇഷ്ടം ” നിന്റെ ശരീരത്തിൽ തൊട്ട സ്ഥലങ്ങൾ കാണിച്ച് താ” എന്നൊക്കെ തന്നോട് ചോദിച്ചതായി വടക്കാഞ്ചേരി സംഭവവുമായ ബന്ധപ്പെട്ട് ഇര പരസ്യമായി വ്യക്തമാക്കിയിരുന്നു.

പോലീസ് സ്റ്റേഷനിൽ നടന്ന കാര്യങ്ങളെ കുറിച്ച് ഇന്റേർണൽ എൻക്വയറി നടക്കുന്നുണ്ട് എന്ന് നാം ആശ്വസിക്കുന്നുണ്ട്. നടപടി വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ആ കാത്തിരിക്കുന്ന വേളയിൽ എന്നെ പലരും ബന്ധപ്പെട്ട് പേരാമംഗലം സി ഐ മണികണ്ഠനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പറയുകയുണ്ടായി. റെയിൽവേ സ്റ്റേഷനിൽ നിന്നും മടങ്ങി വന്ന യുവാവിനോട് നിന്റെ അമ്മയെ ചെയ്യാനാണോ അങ്ങോട്ട് പോയത് എന്ന് അർത്ഥം വരുന്ന അശ്ലീല പദമുപയോഗിച്ച് ചോദിച്ചത് തുടങ്ങി പലരും പല അനുഭവങ്ങളും പറഞ്ഞു.

പക്ഷേ പേര് വെച്ച് പരാതിപ്പെടാൻ പറഞ്ഞവരിൽ പലരും മടിച്ചു. ‘ഞങ്ങൾ തൃശൂർക്കാരാണ് എന്നാണ് അവർ പറഞ്ഞത് .എന്നാൽ തൃശൂർ സ്വദേശിനി ശോഭ ബാലമുരളിയ്ക്ക് സി ഐ മണികണ്ഠനിൽ നിന്നുണ്ടായ ദുരനുഭവം അവർ ഉറക്കെ പറയാൻ തയ്യാറാവുന്നു. തന്റെ സഹോദരനെയും 21 വയസ്സുള്ള അദ്ദേഹത്തിന്റെ മകളെയും 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ആക്രമിച്ചവരെ കുറിച്ച് പരാതിപ്പെടാൻ രാത്രി രണ്ട് മണിക്ക് ഒരു ലേഡി വില്ലേജ് ഓഫീസറും അവരുടെ ഭർത്താവ് BSNL എക്സിക്യൂട്ടീവ്  എഞ്ചിനീയറും മറ്റ് ഒരുവനിതാ അഭിഭാഷകയുമായി പോയ ഇവരെ പ്രസ്തുത നിയമ പാലകൻ തെറി പറഞ്ഞു, തൊട്ടടുത്ത് നിന്ന് അലറി ഭയപ്പെടുത്തി. കൈ കൊണ്ട് അശ്ലീല ആംഗ്യം കാട്ടി.

ഇതിനെ സംബന്ധിച്ച് പരാതി എഴുതിയെങ്കിലും പരാതിപ്പെടാത്തത് നല്ലവനായ എ സി പി തൊഴുത് മാപ്പ് അപേക്ഷിച്ചതിനാലാണ്. ഒക്ടോബർ മാസം ആറാം തീയതിയാണ് ഇത് നടന്നത് . 

വടക്കാഞ്ചേരി വിഷയത്തിൽ ഇരയ്ക്ക് നേരിട്ട ദുരനുഭവം അറിഞ്ഞപ്പോൾ വീണ്ടും പരാതി നൽകാൻ തയ്യാറാവുകയാണ് ഈ മാന്യമഹിള.

ഇത് പോലെ പലർക്കും പരാതി ഉണ്ടാകും എന്ന് ഇപ്പോൾ എനിക്കുറപ്പുണ്ട്‌. പേരു് വെച്ച് പരാതി പറയാൻ താല്പര്യമുള്ളവർ ഞാൻ തരുന്ന e-mail IDയിലേക്ക് എഴുതുക. മണികണ്ഠൻ സി ഐ യെ നടപടിയെടുത്ത് പുറത്താക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകുന്ന പരാതിയിൽ ഉൾപ്പെടുത്താനാണ് അത് . 

ഇത് എല്ലാവരും ഷെയര്‍ ചെയ്യണം. നമുക്ക് ദിവസവവും ഇല്ല. എത്രയും വേഗം മറുപടി കിട്ടണം. ഈ ആഴ്ച പരാതി കൊടുക്കേണ്ടതാണ്. ഇ-മെയില്‍ ഐ ഡി[email protected] 


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍