UPDATES

യഥാര്‍ത്ഥ ഇര ഞാനാണ്; ഭാഗ്യലക്ഷ്മിയോടും പാര്‍വതിയോടും ജയന്തന്‍

അഴിമുഖം പ്രതിനിധി

കൂട്ടബലാത്സംഗ ആരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ഭാഗ്യലക്ഷ്മിയും പാര്‍വതിയും വടക്കാഞ്ചേരിയിലേക്ക് വരണമെന്ന് നഗരസഭ കൗണ്‍സിലര്‍ ജയന്തന്റെ അഭ്യര്‍ത്ഥന. ആരോപണം ഉന്നയിച്ചവരുടെ താമസസ്ഥലത്തും പരിസരത്തും ചുരുങ്ങിയത് ഇവരുടെ മാതാപിതാക്കളോടെങ്കിലും ഈ പരാതിക്ക് ഇടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ജയന്തന്‍ ആവശ്യപ്പെടുന്നത്. വേട്ടക്കാരന്‍ എന്ന ആരോപണവിധേയനായി മാറിയ യഥാര്‍ത്ഥ ഇരയാണ് താനെന്നും ജയന്തന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നു.

ജയന്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അവാസ്ഥമായ ഒരു ആരോപണത്തിലും വാര്‍ത്തയിലും തട്ടി പ്രതിസന്ധിയിലായ ജയന്തന്‍ ആണ് ഞാന്‍, ഭാഗ്യലക്ഷ്മി ചേച്ചി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് ഈ ആരോപണത്തിന് നിജസ്ഥിതി അറിയുവാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു.

ഈ അവസരത്തിലെങ്കിലും ഭാഗ്യലക്ഷ്മി ചേച്ചിയും പാര്‍വതി ചേച്ചിയും വടക്കാഞ്ചേരിയില്‍ എത്തണമെന്ന് അപേക്ഷിക്കട്ടെ,

ആരോപണം ഉന്നയിച്ചവരുടെ താമസസ്ഥലത്തും പരിസരത്തും ചുരുങ്ങിയത് ഇവരുടെ മാതാപിതാക്കളോടെങ്കിലും ഈ പരാതിക്ക് ഇടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണം, ഇവരുടെ നാളിതുവരെയുള്ള ജീവിതവും സമാനമായ സാഹചര്യകളുടെ ആവര്‍ത്തനവുമൊക്കെ ചേച്ചിമാര്‍ക്ക് എളുപ്പത്തില്‍ ബോദ്ധ്യപ്പെടും. സ്വന്തംവീട്ടുകാര്‍ പോലും ഇവര്‍ക്കെതിരെ പരാതി നല്‍കുകയും മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത് ചേച്ചിമാരുടെ ശ്രദ്ധയില്‍ വന്നിരിക്കുമല്ലോ?

സാമ്പത്തികമായ ഒരു അവശ്യ ഘട്ടത്തില്‍ ഒരു സുഹൃത്തിന് സഹായം ചെയ്യുകയും പിന്നീട് പണം തിരികെ ആവശ്യപ്പെടുകയും ചെയ്തതിന് ഞാനും എന്റെ കുടുബവും ഇന്ന് നേരിടുന്ന വിഷമഘട്ടത്തെ തിരിച്ചറിയണമെന്നുകൂടി ആവശ്യപെടട്ടെ, ആവശ്യമെങ്കില്‍ വടക്കാന്‍ഞ്ചേരിയില്‍ എത്തുവാനുള്ള സൗകര്യം ചെയ്ത് തരുവാനും ഞാന്‍ ഒരുക്കമാണെന്ന് അറിയിക്കുന്നു.

വേട്ടക്കാരന്‍ എന്ന ആരോപണവിധേയനായി മാറിയ യഥാര്‍ത്ഥ ഇരയാണ് ഞാന്‍ എന്ന് നേരില്‍ മനസിലാക്കണമെന്നും, അവാസ്ഥവമായ ഈ വാര്‍ത്തയുടെ സത്യാവസ്ഥ സമൂഹത്തെ ബോദ്ധ്യപെടുത്തി ചേച്ചിമാരുടെ വിശ്വാസ്യത കൂടി നിലനിര്‍ത്തണമെന്നുമുള്ള അപേക്ഷയോടെ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍