UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാളയാര്‍ പീഡനക്കേസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; വിഎസ് ഇന്ന് പെണ്‍കുട്ടികളുടെ വീട്ടിലെത്തും

വിഎസിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇവിടെ സന്ദര്‍ശനം നടത്തും

വാളയാര്‍ അട്ടപ്പളത്ത് പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ പീഡനത്തിനിരയായി മരിച്ച കേസില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അട്ടപ്പള്ളം കല്ലങ്കാട്ട് മധു(27), ഇടുക്കി രാജാക്കാട് സ്വദേശി ഷിബു(43) എന്നിവരാണ് അറസ്റ്റിലായത്. മധു കുട്ടികളുടെ അമ്മയുടെ ചെറിയച്ഛന്റെ മകനാണ്. ഷിബു കുട്ടികളുടെ അച്ഛന്റെ സുഹൃത്തും നേരത്തെ ഇവരുടെ വീട്ടില്‍ താമസിച്ചിരുന്ന വ്യക്തിയുമാണ്.

ഇതിനിടെ മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ വാളകത്ത് പെണ്‍കുട്ടികളുടെ വീട്ടില്‍ ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11 മണിയോടെ വിഎസ് അട്ടപ്പള്ളത്ത് എത്തുമെന്നാണ് സൂചന. വിഎസിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇവിടെ സന്ദര്‍ശനം നടത്തും.

പ്രതികളില്‍ മധു രണ്ട് കുട്ടികളെയും പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി മൂത്തമകളെ ഇയാള്‍ ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടികളുടെ അമ്മ നേരത്തെ മൊഴിനല്‍കിയിരുന്നു. ഷിബു എട്ടുവര്‍ഷമായി ഈ കുടുംബത്തോടൊപ്പമാണ് താമസം. കുട്ടികളുടെ മരണത്തിലെ കൊലപാതക സാധ്യത അന്വേഷിക്കുന്ന പോലീസ് പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടികളുടെ കൊലയാളികളെ രക്ഷിക്കാന്‍ സിപിഎം ഇടപെടല്‍ നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതിനെ തള്ളി സിപിഎം രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിഎസ് കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍