UPDATES

വായന/സംസ്കാരം

ചെറുകഥാകൃത്ത് തോമസ് ജോസഫിന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് സാഹിത്യ ലോകത്തെ പ്രമുഖര്‍

സാമ്പത്തിക ബുദ്ധിമുട്ടുകള്‍മൂലം തോമസ് ജോസഫിന് വിദഗ്ധപരിചരണം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ കുടുംബം.

മലയാള ചെറുകഥയ്ക്ക് ഉജ്ജ്വല സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോമസ് ജോസഫ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പത്തുമാസമായി അബോധാവസ്ഥയിലാണ്. ആശുപത്രി വിട്ടതിന് ശേഷം അഞ്ചു മാസത്തോളമായി സ്വന്തം വീട്ടില്‍ കഴുത്തിലും വയറ്റിലും ട്യൂബുകള്‍ ഘടിപ്പിച്ച നിലയില്‍ കഴിയുകയാണ്.

ഈ സാഹചര്യത്തില്‍ തോമസ് ജോസഫിന് വേണ്ടി എഴുത്തുകാരായ സേതു,മുകുന്ദന്‍,സക്കറിയ,എന്‍.എസ്. മാധവന്‍,ബെന്യാമിന്‍,കെ.ആര്‍. മീര,റഫീഖ് അഹമ്മദ്,മധുപാല്‍,പി.എഫ്. മാത്യൂസ്,ആര്‍. ഉണ്ണി,സി.കെ ഹസ്സന്‍കോയ എന്നിവര്‍ വായനക്കാരോടും സഹൃദയരോടും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ചിത്രശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാണ്,ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്,പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍ തുടങ്ങിയവയാണ് തോമസ് ജോസഫിന്റെ പുസ്തകങ്ങള്‍. 2013ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ദീര്‍ഘകാലത്തെ അവധി കാരണം അദ്ദേഹത്തിന്റെ ഭാര്യയുടെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. മകന്‍ ജെസ്സെയുടെ ചെറിയ വരുമാനം കൊണ്ടാണ് ചെലവുകള്‍ കഴിയുന്നത്. ലോണടച്ചു തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ സമ്പാദ്യം. ചികിത്സക്ക് വേണ്ടി വന്ന തുക സുഹൃത്തുക്കളുടെ സഹായത്തോടെ സമാഹരിക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍മൂലം തോമസ് ജോസഫിന് വിദഗ്ധപരിചരണം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ കുടുംബം. ആകെയുള്ള വീട് വില്‍ക്കാമെന്ന തീരുമാനത്തിലാണ് ഇവന്നും അഭ്യര്‍ത്ഥനയില്‍ പറയുന്നു.

അഭ്യര്‍ത്ഥനയുടെ പൂര്‍ണ്ണരൂപം:

മലയാള ചെറുകഥയ്ക്ക് ഉജ്ജ്വല സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോമസ് ജോസഫ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയിട്ട് പത്തുമാസം പിന്നിടുന്നു. അഞ്ചു മാസത്തോളം ആശുപത്രിയില്‍ ആയിരുന്നു. ഇപ്പോള്‍ സ്വന്തം വീട്ടില്‍, കഴുത്തിലും വയറ്റിലും ട്യൂബുകള്‍ ഘടിപ്പിച്ച നിലയിലാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ ജോലി ദീര്‍ഘകാലത്തെ അവധി കാരണം നഷ്ടപ്പെട്ടു. മകന്‍ ജെസ്സെയുടെ ചെറിയ വരുമാനം കൊണ്ടാണ് ചെലവുകള്‍ കഴിയുന്നത്. ലോണടച്ചു തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ സമ്പാദ്യം. ആശുപത്രി ചികിത്സയ്ക്ക് വേണ്ടി വന്ന ഭീമമായ തുക സുഹൃത്തുക്കളുടെയും അഭ്യൂദയകാംക്ഷികളുടെയും സഹായത്തോടെയാണ് സമാഹരിച്ചത്. ഒരു നേഴ്‌സിന്റെ വിദഗ്ധപരിചരണം ഉള്‍പ്പെട്ടെ, അനശ്ചിതവും വമ്പിച്ചതുമായ ഒരു തുടര്‍ച്ചെലവിനെയാണ് തോമസിന്റെ കുടുംബം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ആകെയുള്ള വീട് വില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവര്‍ക്കില്ല.

മലയാള കഥയില്‍ പ്രതിഭയുടെ പാദമുദ്ര പതിപ്പിച്ച ഒരെഴുത്തുകാരന്റെ പ്രതിസന്ധിയില്‍ വായനക്കാരോടും സഹൃദയരോടും സഹായാഭ്യര്‍ത്ഥന നടത്താന്‍ സുഹൃത്തുക്കളായ ഞങ്ങള്‍ വീണ്ടും നിര്‍ബന്ധിതരവുകയാണ്. തോമസ് ജോസഫിനെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ജെസ്സെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയയ്ക്കാവുന്നതാണ്.
സേതു
മുകുന്ദന്‍
സക്കറിയ
എന്‍.എസ്. മാധവന്‍
ബെന്യാമിന്‍
കെ.ആര്‍. മീര
റഫീഖ് അഹമ്മദ്
മധുപാല്‍
പി.എഫ്. മാത്യൂസ്
ആര്‍. ഉണ്ണി
സി.കെ ഹസ്സന്‍കോയ

Jesse
A/C no. 2921101008349
IFSCCNRB0005653
Canara Bank,
Chunangamveli branch
Aluva

 

സഞ്ജീവ് ഭട്ടിനായി നിയമ പോരാട്ടത്തിന് കത്വ കേസിലെ അഭിഭാഷക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍